പുതുക്കാട് സ്റ്റാൻഡിനു മുന്‍പില്‍ പിക്കപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്കു പരിക്ക്
Sunday, August 18, 2024 1:20 AM IST
പുതുക്കാട്: ദേശീയപാത കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്‍പില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തൊടുപുഴ സ്വദേശി ദിലീപിനാണ് പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്നിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് അശ്രദ്ധമായി സ്റ്റാന്റിലേക്ക് പ്രവേശിച്ചതാണ് അപകടത്തിനിടയാക്കിയത്. ബസ് പെട്ടെന്ന് തിരിയുന്നതിനിടെ തൃശൂര്‍ ഭാഗത്തുനിന്ന് കള്ളുമായി വന്നിരുന്ന പിക്കപ്പ് ബസില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

പിക്കപ്പ് ഇടിച്ച് ഡിവൈഡറില്‍ സ്ഥാപിച്ച സിഗ്‌നല്‍ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞുകിടന്ന പിക്കപ്പില്‍ നിന്ന് ഡ്രൈവറെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ക്രെയിന്‍ എത്തിച്ചാണ് വാഹനം നീക്കിയത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു.

സ്റ്റാന്‍ഡിലേക്ക് വരുന്നതും പോകുന്നതുമായ ബസുകള്‍ ദേശീയപാതയിലേക്ക് അശ്രദ്ധമായി പ്രവേശിക്കുന്നതുമൂലം നിരവധി അപകടങ്ങളാണ് സംഭവിച്ചത്. പോലീസും ബന്ധപ്പെട്ട അധികൃതരും ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.