പുലിക്കളി നടത്താൻ തടസമില്ല
Tuesday, August 20, 2024 1:00 AM IST
തൃശൂർ: പുലിക്കളി നടത്താൻ തടസമില്ലെന്നും കഴിഞ്ഞവർഷം അനുവദിച്ച സഹായധനം അനുവദിക്കാമെന്നും തദ്ദേശസ്വയംഭരണ വകുപ്പ്. ഇതുസംബന്ധിച്ച് മന്ത്രി എം.ബി. രാജേഷ് കോർപറേഷനു നിർദേശം നൽകി.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ റദ്ദാക്കിയുള്ള സർക്കാർ തീരുമാനത്തെതുടർന്ന് നാലോണനാളിൽ തൃശൂർ നഗരത്തിൽ നടക്കുന്ന പുലിക്കളി നടത്തേണ്ടതില്ലെന്നു കോർപറേഷൻ തീരുമാനമെടുത്തിരുന്നു. ഇതിനെതിരേ പുലിക്കളിസംഘങ്ങൾ സർക്കാരിനെ സമീപിച്ചതിനെ തുടർന്നാണ് അനുകൂലനടപടി. ജില്ലയിലെ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, കെ. രാജൻ, പി. ബാലചന്ദ്രൻ എംഎൽഎ എന്നിവരുടെ ഇടപെടലിനെതുടർന്നാണ് മന്ത്രി നിർദേശം നൽകിയത്.

ഓണാഘോഷങ്ങൾ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താൻ കോർപറേഷനിൽ രജിസ്റ്റർ ചെയ്ത സംഘങ്ങളുടെ യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് പുലിക്കളിസംഘങ്ങൾ സംയുക്തമായി മേയർക്കു നിവേദനം നൽകിയിരുന്നു. നിലവിൽ പുലിക്കളി സംഘാടകസമിതി രൂപീകരിക്കുകയും രജിസ്ട്രേഷൻ പൂർത്തിയാക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ സംഘാടകസമിതിയോഗം വിളിക്കാതെ പുലിക്കളി ഉപേക്ഷിച്ചതു പുനഃപരിശോധിക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. യോഗം വിളിക്കാമെന്നു മേയർ അറിയിച്ചെങ്കിലും നടക്കാതിരുന്ന സാഹചര്യത്തിലാണ് സർക്കാരിനെ സമീപിച്ചത്.