കുടിവെള്ളക്ഷാമം ; ഉദ്യോഗസ്ഥരുടെ സംയുക്തയോഗം വിളിക്കണം: ഹൈക്കോടതി
Wednesday, August 21, 2024 1:18 AM IST
ശ്രീനാരായണപുരം: കുടിവെള്ളക്ഷാമ പരിഹാരത്തിനുവേണ്ടി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്തയോഗം വിളിക്കണമെന്നു ഹൈക്കോടതി.

എങ്ങണ്ടിയൂർ മുതൽ ശ്രീനാരായണപുരംവരെയുള്ള പത്തു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ജല്‌ജീവൻ മിഷൻ, നാഷണൽ ഹൈവേ അഥോറിറ്റി, പഞ്ചായത്തുകൾ എന്നിവയിലേ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു യോഗം വിളിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി വാട്ടർ അഥോറിറ്റി സെക്രട്ടറിക്ക് നിർദേശംനൽകി. ഈ പഞ്ചായത്തുകളിൽ ജല്‌ ജീവൻ ഫണ്ട്‌ ഉപയോഗിച്ചു നടത്തുന്ന 124 കോടി രൂപയുടെ പണികളുടെ വിശദാംശങ്ങൾ വാട്ടർ അഥോറിറ്റിയോട് നൽകാൻ കഴിഞ്ഞമാസം കോടതി ഉത്തരവിട്ടിരുന്നു. അതനുസരിച്ചുനൽകിയ റിപ്പോർട്ടിൽ നാഷണൽ ഹൈവേ വീതികൂട്ടുന്നതിനിടയിൽ എസ്എൻപുരം അടക്കമുള്ള നാല് സമീപ പഞ്ചായത്തുകളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടിയതായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ കുടിവെള്ളക്ഷാമം ഉണ്ടാകുന്നത്.

ഈ പ്രശ്നത്തിന് പരിഹാരമായി വെള്ളാനിയിലെ ജലശുദ്ധീകരണ ശാലയുടെ കപ്പാസിറ്റി വർധിപ്പിച്ചു കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പഴയ പൈപ്പുകൾ മാറ്റുന്നതിനും കിഫ്‌ബി അനുവദിച്ച 57 കോടിയുടെ പണി നടക്കണം. അതോടൊപ്പം ജല്‌ ജീവൻ ഫണ്ട്‌ മുഖേന നാട്ടിക ഫർക്കയിലെ പഞ്ചായത്തുകളിൽ പൈപ്പുകൾ സ്ഥാപിച്ചു കുടിവെള്ള വിതരണം വേഗത്തിലാക്കണം. എന്നാൽ മാത്രമേ ഈ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം ഉണ്ടാകുകയുള്ളു എന്നാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ളത്.
കുടിവെള്ളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ കോ-ഓർഡിനേഷൻ നടക്കുന്നില്ലായെന്ന് കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നേരത്തെതന്നെ വിളിച്ചുകൂട്ടി പരമാവധി നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ഇടക്കാല ഉത്തരവുപ്രകാരം എസ്എൻപുരം പഞ്ചായത്ത് ആല ഗോതുരുത്തിൽ ലോറിയിൽ കുടിവെള്ളം എത്തിച്ചിരുന്നു. നാട്ടിക ഫർക്കയിലെ പത്തു പഞ്ചായത്തുകളിലെ കുടിവെള്ളവിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പി.എ. സീതി, ധർമരാജൻ എന്നിവർ നൽകിയ ഹർജിയിൽ അഡ്വ. ഷാനവാസ്‌ കാട്ടകത്ത് ഹാജരായി.