മൊറട്ടോറിയം അല്ല, വായ്പകൾ എഴുതി തളളുകയാണ് ആവശ്യം: ആനി രാജ
Wednesday, August 21, 2024 6:06 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം അനുവഭിക്കുന്നവർ ബാങ്കുകളിൽ നിന്ന് എടുത്ത വായ്പകൾക്ക് മൊറട്ടോറിയം അല്ല വായ്പകൾ പൂർണമായും എഴുതി തളളുകയാണ് വേണ്ടതെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ആനി രാജ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരണപ്പെട്ടവർക്കു മാത്രം സഹായം എന്ന സമീപനം മാറ്റണം.

10, 11, 12 വാർഡുകളിലെ മുഴുവൻ ജനങ്ങളുടേയും കടങ്ങൾ എഴുതി തളളണം. ദേശസാത്കൃത ബാങ്കുകൾ മാത്രമല്ല, മറ്റ് ധനകാര്യസ്ഥാപനങ്ങളിലേയും കടങ്ങൾ എഴുതി തളളണം. ധനകാര്യ സ്ഥാപനങ്ങളുടെ സമീപനങ്ങളിൽ മാറ്റം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും. കർഷകർ, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങി എല്ലാവരേയും ഉൾക്കൊളളുന്നതാകണം പുനരധിവാസമെന്നും ആനി രാജ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്‍റ് അഡ്വ.പി. വസന്തം, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ടി.ജെ. ചാക്കോച്ചൻ, വി.കെ. ശശിധരൻ എന്നിവരും പങ്കെടുത്തു.