ഇരിയണ്ണിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ
Wednesday, August 21, 2024 12:53 AM IST
ഇരിയണ്ണി: ദേലംപാടിയുടെ സമീപ പഞ്ചായത്തായ മുളിയാറിലെ ഇരിയണ്ണി-മിന്നംകുളം-ചൊട്ട റോഡിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ഇതുവഴി കാറിൽ പോവുകയായിരുന്ന മിന്നംകുളത്തെ എ. നാരായണൻ നായരാണ് റോഡ് മുറിച്ചുകടന്ന പുലിയെ നേരിൽ കണ്ടതായി പറയുന്നത്.

ഇതേ റോഡിൽ നേരത്തേയും പലരും പുലിയെ കണ്ടിരുന്നു. താരതമ്യേന വലിപ്പം കുറഞ്ഞ പുലിയാണെന്ന് നാട്ടുകാർ പറയുന്നു. ഈ റോഡിൽ നേരത്തേ ചെറുതും വലുതുമായ രണ്ട് പുലികളെ ഒരുമിച്ച് കണ്ടവരുണ്ട്.

തള്ളപ്പുലിയും കുട്ടിയുമാണെന്നാണ് കരുതിയിരുന്നത്. ഇതിലെ തള്ളപ്പുലിയാണ് കഴിഞ്ഞദിവസം കെണിയിൽ കുടുങ്ങി ചത്തതെന്നാണ് സൂചന. സ്വയം ഇരതേടാൻ പ്രാപ്തമായ കുട്ടിപ്പുലി ഇപ്പോഴും മുളിയാറിലെയും ദേലംപാടിയിലെയും ചെറിയ വനമേഖലയിലുണ്ടെന്നാണ് നട്ടുകാരുടെ ഭീതി. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ വീണ്ടും പുലിയെ കണ്ടത്.