റോസ് ഗാർഡനിൽ കാന നിർമിച്ച് വെള്ളക്കെട്ട് തടയണം: മനുഷ്യാവകാശ കമ്മീഷൻ
Wednesday, August 21, 2024 1:18 AM IST
തൃശൂർ: റോസ് ഗാർഡൻ പ്രദേശത്തു മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ 2024-25 വാർഷികപദ്ധതിയിൽ നഗരസഭ വകയിരുത്തിയ 20 ലക്ഷത്തിന്‍റെ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ.

തൃശൂർ നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. നിലം സ്വഭാവത്തിലുള്ള ഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തിയും ഡ്രെയ്നേജ് സംവിധാനം സ്ഥാപിക്കാതെയും നഗരസഭ അനാസ്ഥ കാട്ടിയെന്നും വെള്ളക്കെട്ടുമൂലം യാത്രചെയ്യാൻ കഴിയുന്നില്ലെന്നും ആരോപിച്ചു സമർപ്പിച്ച പരാതിയിലാണു നടപടി.

തൃശൂർ നഗരസഭാ സെക്രട്ടറിയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പാടം നികത്തിയ സ്ഥലത്തു വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുത്തി കെട്ടിടങ്ങൾ നിർമിച്ചതാണ് വെള്ളക്കെട്ടുണ്ടാക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്‍റെ വീട് സമീപപ്രദേശങ്ങളെ അപേക്ഷിച്ച് റോഡ് നിരപ്പിനു താഴെയാണ്.

ഡ്രെയ്നേജ് സംവിധാനം നടപ്പാക്കിയാൽ പ്രതിസന്ധി മറികടക്കാമെന്നു പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.

2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി റോസ് ഗാർഡനിൽ കാന കവർ സ്ലാബ് നിർമാണ പ്രവൃത്തിക്കായി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നു നഗരസഭ അറിയിച്ചു. ഇതിന്‍റെ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം കമ്മീഷനെ അറിയിക്കണം. തോമസ് അത്തിപ്പിള്ളി സമർപ്പിച്ച പരാതിയിലാണ് നടപടി.