മിനിമാസ്റ്റ് വിളക്ക്: പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസിന്‍റെ ഉപവാസസമരം
Wednesday, August 21, 2024 1:18 AM IST
കൊരട്ടി: കൊരട്ടി ലത്തീൻ പള്ളിക്കുമുന്നിൽ മിനിമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിന് എതിരുനിൽക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് ജനപ്രതിനിധികളുടെ ഉപവാസസമരം. സനീഷ്കുമാർ ജോസഫ് എംഎൽഎയും ബെന്നി ബഹനാൻ എംപിയും പ്രാദേശികവികസനഫണ്ട് ഉപയോഗിച്ച് വിളക്കുകൾ സ്ഥാപിക്കാൻ സന്നദ്ധമായിട്ടും രാഷ്ട്രീയവൈരാഗ്യംവച്ച് പഞ്ചായത്ത് ഭരണസമിതി തടഞ്ഞുവെന്നാരോപിച്ചായിരുന്നു സമരം നടന്നത്.

പൊതുജനങ്ങൾക്കും പള്ളിയിലെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾക്കും പ്രയോജനപ്പെടുന്ന പദ്ധതിയോട് ഇടതുപക്ഷം പുലർത്തുന്ന നിഷേധാത്മക നിലപാട് പുന:പരിശോധിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. വൈദ്യുതി ചെലവ് ഉൾപ്പടെയുള്ള തുടർപരിപാലനം പഞ്ചായത്തിന് സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുമെന്ന വാദം അപഹാസ്യമാണെന്നും നാടിന്‍റെ വികസനപ്രവർത്തനങ്ങളെ തുരങ്കംവയ്ക്കുന്ന നീക്കം പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു.

ഏറെ കൊട്ടിഘോഷിച്ച് 2022 ജനുവരിയിൽ നിർമാണാേദ്ഘാടനം നടത്തിയ ശ്രീഫുഡ് പദ്ധതി നാളിതുവരെ യാഥാർഥ്യമാക്കാത്തത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്ക് ഉദാഹരണമാണെന്നും സമരത്തിൽ ആരോപണമുയർന്നു. പ്രഖ്യാപനങ്ങൾ പാഴ്‌വാക്കുകളാകുന്നതായും പഞ്ചായത്തിന്‍റെ വികസനം സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ജല്പനങ്ങളിലൊതുങ്ങുന്നതായും സമരക്കാർ പറഞ്ഞു.

ജില്ലാപഞ്ചായത്ത് അംഗവും മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റുമായ ലീല സുബ്രഹ്മണ്യൻ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. പാർലമെന്‍ററി പാർട്ടി ലീഡർ ബിജോയ് പെരേപ്പാടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വർഗീസ് തച്ചുപറമ്പൻ, ചാക്കപ്പൻ പോൾ, വർഗീസ് പയ്യപ്പിള്ളി, ഗ്രേസി സ്കറിയ, പോൾസി ജിയോ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഫിൻസോ തങ്കച്ചൻ, മനേഷ് സെബാസ്റ്റ്യൻ, മേഴ്സി സെബാസ്റ്റ്യൻ, സച്ചിൻ രാജ്, ബിജോയ് വടക്കുംപുറം, ജോഷി വല്ലൂരാൻ എന്നിവർ പ്രസംഗിച്ചു.