ചാലക്കുടി നഗരസഭ : 17.69 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം
Tuesday, August 20, 2024 1:00 AM IST
ചാലക്കുടി: നഗരസഭയുടെ വാർഷിക പദ്ധതിയിൽ സ്പിൽ ഓവർ പ്രോജക്ടുകൾ ഉൾപ്പെടുത്തി. 17.69 കോടി രൂപയുടെ പദ്ധതികൾ അംഗീകരിച്ചു.

ശുചിത്വം, മാലിന്യസംസ്കരണം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്കു മുൻഗണന നൽകിയാണു പദ്ധതികൾ തയാറാക്കിയിരിക്കുന്നത്.

താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ കാഷ്വാലിറ്റിയിലുണ്ടാകുന്ന തിരക്കും അതുമൂലം രോഗികൾ അനുഭവിക്കുന്ന പ്രയാസവും പരിഹരിക്കുന്നതിന് ഒരു ഡോക്ടറുടെ സേവനംകൂടി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ ഷിബു വാലപ്പൻ ആവശ്യപ്പെട്ടു. രാത്രിസമയം ഒരു ഡോക്ടർ മാത്രം ഉള്ളതിനാൽ കാഷ്വാലിറ്റിയിൽ അപകടവും മറ്റുമായെത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ള നിരവധിയാളുകൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇതുമൂലം പലപ്പോഴും മറ്റ് ആശുപത്രികളിലേക്കു പോകേണ്ട അവസ്ഥയും പതിവാണ്. ഇതിന് പരിഹാരമായി രാത്രിയിൽ കാഷ്വാലിറ്റിയിൽ നഗരസഭ പദ്ധതിയിലൂടെ വേതനം നൽകി ഡോക്ടറെ നിയമിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചു.

ചാലക്കുടി മൃഗാശുപത്രിയിൽ ഈവനിംഗ് സമയത്ത് ഒരു ഡോക്ടറുടെ സേവനംകൂടി പദ്ധതിവഴി ഉറപ്പാക്കാനും കൗൺസിൽ തീരുമാനിച്ചു. മാർക്കറ്റിൽ അറവിനു കൊണ്ടുവരുന്ന കന്നുകാലികളെ പരിശോധിക്കുന്നതിനും ഈ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്താമെന്നും കൗൺസിലിൽ നിർദേശമുയർന്നു.

പൊതുവിഭാഗത്തിൽ 9.65 കോടിയും പട്ടികജാതി വിഭാഗത്തിൽ 1.88 കോടിയും റോഡ് വിഭാഗത്തിൽ 3.17 കോടിയും റോഡിതര വിഭാഗത്തിൽ 2.97 കോടിയും ഉൾപ്പെടെ 17.69 കോടി രൂപയുടെ പദ്ധതികൾക്കാണ് കൗൺസിൽ അന്തിമ അംഗീകാരം നൽകിയത്.

ഇതുകൂടാതെ കെഎസ്ഡബ്ല്യുഎസിന്‍റെ 1.57 കോടി രൂപയുടെയും ഹെൽത്ത് ഗ്രാന്‍റിൽ 33.51 കോടി രൂപയുടെയും ശുചിത്വമിഷൻ വഴിയുള്ള വിവിധ പദ്ധതികൾക്കും കൗൺസിൽ അംഗീകാരം നൽകി.

നിലവിലുള്ള പദ്ധതികളിൽ അതിദരിദ്രർക്കു ഭവനനിർമാണത്തിന് സ്ഥലംവാങ്ങൽ, വിആർ പുരം കമ്യൂണിറ്റി ഹാൾ വികസനം, പടിഞ്ഞാറെ ചാലക്കുടി സെന്‍ററിനു സ്ഥലം വാങ്ങൽ, പൊതുസ്ഥലങ്ങളിൽ ആധുനിക ടോയ്‌ലറ്റുകളുടെ നിർമാണം, പൊതുകുളങ്ങളുടെ നവീകരണം, അങ്കണവാടികൾക്കു സ്ഥലംവാങ്ങൽ, കർഷകച്ചന്ത, 36 വാർഡുകളിൽ റോഡ് നിർമാണത്തിന് ഏഴുലക്ഷം രൂപ വീതവും ഉൾപ്പെടുത്തി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു ചിറയത്ത് അവതരിപ്പിച്ച പദ്ധതികൾക്കാണ് അന്തിമ അംഗീകാരം നൽകിയത്. ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.