കടൽക്ഷോഭം: സമരങ്ങൾക്കു തുടക്കംകുറിച്ചു
Wednesday, August 21, 2024 1:19 AM IST
ചാവക്കാട്: കടലടങ്ങി, കടപ്പുറത്തെ ജനതയുടെ ക്ഷോഭങ്ങളും കെട്ടടങ്ങി. എന്നാൽ തീരത്തിന്‍റെ ഭീഷണികളെയും കഷ്ടപ്പാടുകളേയും അധികാരികൾക്ക് മുന്നിൽ ഓർമ്മപ്പെടുത്തിക്കൊണ്ട് കടപ്പുറത്തിന്‍റെ ആവശ്യങ്ങൾ നിരത്തി പുതിയ സമരങ്ങൾക്ക് യുവജനം തുടക്കം കുറിച്ചു.

കടലിന്‍റെ മക്കളുടെ ദുരിതം, കഷ്ടപ്പാട്, നഷ്ടപരിഹാരം, ശാശ്വത പരിഹാരം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുവജനം സമരത്തിന് ഇറങ്ങിയത്.

കടലിൽ കായം കലക്കുന്നത് അവസാനിപ്പിച്ച് ചെറിയ പുലിമുട്ടുകളോട് കൂടിയ കടൽ ഭിത്തി വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. യുവജന പ്രതിഷേധ കൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്‍റ്‌ സാലിഹ ഷൗക്കത്ത് ഉദ് ഘാടനം ചെയ്തു. വി.എം. മനാഫ് അധ്യക്ഷത വഹിച്ചു.