എ(ഇ)ങ്ങനെയാകണം കാണാൻപോണ പൂരം
Monday, August 19, 2024 1:17 AM IST
സ്വന്തം ലേഖകന്‍

തൃശൂർ: അടുത്ത തൃശൂർ പൂരത്തി നു മാസങ്ങൾ ബാക്കിയുണ്ടെങ്കിലും നടത്തിപ്പിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ പൂരത്തിനു ജനങ്ങളെ അകറ്റിയ ഉദ്യോഗസ്ഥ-പോലീസ് നിയന്ത്രണങ്ങൾക്കെതിരേ ഉയർന്ന ജനരോഷത്തിന്‍റെ കനൽ ഇപ്പോഴും അണഞ്ഞിട്ടില്ല.

തൃശൂരിന്‍റെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അവസാനസമയത്തെ പ്രശ്നപരിഹാരത്തിനു കാത്തുനിൽക്കാതെ കാലേക്കൂട്ടി പരിഹരിക്കാനുള്ള നീക്കങ്ങൾക്കാണു കഴിഞ്ഞദിവസം തുടക്കമിട്ടത്.

ആദ്യം കളക്ടറേറ്റിൽ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരെയും ദേവസ്വം പ്രതിനിധികളെയും ഉൾക്കൊള്ളിച്ചു ചർച്ചയും പിന്നീട് തേക്കിൻകാട് മൈതാനിയിലെത്തി പ്രായോഗിക പരിശോധനയും നടത്തി.

സുരക്ഷയ്ക്ക് അതീവ പ്രാധാന്യംനൽകി ക്രമീകരണങ്ങൾ പരിഷ്കരിച്ചു ജനസൗഹൃദമാക്കാൻ കഴിയുമെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്.

നിയമങ്ങൾ അനുസരിച്ചും ആചാരങ്ങൾ പാലിച്ചുമുള്ള പൂരംനടത്തിപ്പിനു രൂപരേഖയുണ്ടാക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ഈ സാഹചര്യത്തിൽ വർഷങ്ങളായി തൃശൂർ പൂരം അടുത്തുനിന്നു കാണുന്ന തൃശൂരുകാർക്കും പറയാനുണ്ട്, എങ്ങനെയാകണം പൂരം, എങ്ങനെയാകരുത് പൂരമെന്ന്.

ആന എഴുന്നെള്ളത്തിനും
ചർച്ചകൾ നടത്തണം
പൂരത്തിന്‍റെ തലേന്നു നടത്തുന്ന യോഗങ്ങളെക്കാൾ ഫലപ്രദമാണു മാസങ്ങൾക്കുമുന്പേ വിളിച്ചുചേർത്ത യോഗം. ഉദ്യോഗസ്ഥരെ ഡൽഹിയിൽനിന്നു വിളിച്ചുവരുത്തി. ഇതു ചെറിയകാര്യമല്ല.

കാര്യങ്ങൾ ഡൽഹിയിൽചെന്നു പറയേണ്ടതില്ലെന്നും ഇവിടേക്കെത്തിക്കാമെന്നും കാട്ടിത്തന്നു. പൂരത്തിന്‍റെ നടത്തിപ്പിന് ഇതു ഗുണം ചെയ്യും. കോടതിയുടെയും ഭരണകൂടത്തിന്‍റെയും കണിശമായ നിർദേശങ്ങൾ പൂരം നടത്തിപ്പിനു ബുദ്ധിമുട്ടുണ്ടാക്കും. പണ്ടത്തെ പൂരമാണു സുരേഷ്ഗോപി വിഭാവനം ചെയ്യുന്നത്.

നിയന്ത്രണങ്ങളുടെ പേരിൽ പലയിടങ്ങളും അടച്ചുകെട്ടുന്നത് വലിയ അപകടമുണ്ടാക്കും. ആളുകൾ മാത്രമല്ല, പൂരത്തിന് ആനയും വരും. ഒന്നിലേറെ ആനകൾ ഇടഞ്ഞാൽ ആളുകൾക്കു രക്ഷപ്പെടാനുള്ള മാർഗംപോലുമില്ല. ഇത്തരം അടച്ചുകെട്ടൽ പണ്ടുണ്ടായിരുന്നില്ല. ആളുകൾക്കു വെടിക്കെട്ടു കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഒരുകാര്യം ചെയ്യുന്പോൾ മറ്റൊന്നിനു തടസമാകരുത്.

ജനങ്ങൾക്കുവേണ്ടി പൂരം നടത്തുന്പോൾ ആസ്വദിക്കാനുള്ള അവസരംകൂടി നൽകണമെന്നാണു പെസോ ഉദ്യോഗസ്ഥരോടു സുരേഷ് ഗോപി നിർദേശിച്ചത്. ആന എഴുന്നള്ളത്തിന്‍റെ കാര്യത്തിലും ചർച്ചകൾ നടക്കുമെന്നാണു പ്രതീക്ഷ.
ഡോ. പി.ബി. ഗിരിദാസ്
(ആന ചികിത്സകൻ)


ആനകളെ എത്തിക്കാൻ
ചട്ടമുണ്ടാക്കണം
2024ലെ തൃശൂർ പൂരം മറക്കാൻ കഴിയില്ല. 2025ലെ പൂരത്തിലാണു പ്രതീക്ഷ. ആനയും വെടിക്കെട്ടും പൂരത്തിന്‍റെ അവിഭാജ്യ ഘടകമാണ്. വർഷങ്ങളായി ആനകളുടെ കുറവ് പൂരത്തിനുണ്ട്. പ്രത്യേകിച്ചു ഘടകപൂരങ്ങൾക്ക്. അടുത്ത പൂരത്തിനുമുന്പ് ഇതരസംസ്ഥാനത്തുനിന്ന് ആനകളെയെത്തിക്കാൻ ചട്ടം വേണം. സ്വരാജ് റൗണ്ടിൽനിന്ന് സുരക്ഷിതമായി വെടിക്കെട്ടു കാണാൻ സൗകര്യമുണ്ടാക്കണം.

നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ ഇപ്പോൾ തുടങ്ങിയാൽ 2025 മേയ് ആറിനു നടക്കുന്ന പൂരം കളർഫുൾ ആകും. പ്രസ്താവനകൾകൊണ്ടുമാത്രം പൂരം നന്നാകില്ല.
ടി.ആർ. ഹരിഹരൻ
(വടക്കുംനാഥൻ ഉപദേശ സമിതി സെക്രട്ടറി )

നടത്തിപ്പുകാരുടെ പ്രശ്നങ്ങൾ
പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷ
കൃത്യമായ തയാറെടുപ്പുകളുമായി പുതിയ രീതിയിൽ പൂരം കൊണ്ടുവരുന്നതിലൂടെ നടത്തിപ്പുകാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് അടുത്തുനിന്നു കാണണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹമാണ്. ഇതിനേക്കാൾ ശക്തമായ വെടിക്കെട്ടു നടത്തിയപ്പോൾ സ്വരാജ് റൗണ്ടിൽ ആളുകളെ പ്രവേശിപ്പിച്ചിരുന്നു. ആൾക്കൂട്ടത്തിന് അപകടമുണ്ടായിട്ടില്ല. സുരേഷ്ഗോപി രാജ്യ സഭാംഗമായിരുന്നപ്പോഴും അതിനുമുന്പും പാറമേക്കാവ് ദേവസ്വവുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. പൂരമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം പഠിച്ചിട്ടുണ്ട്. സാങ്കേതിക കാര്യങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി പഴയതുപോലെ ആക്കാൻ നടത്തുന്ന ശ്രമങ്ങൾ പൂരം സംഘാടകനെന്ന നിലയിൽ സന്തോഷത്തോടെ നോക്കിക്കാണുന്നു.

നന്ദൻ വാകയിൽ
(പാറമേക്കാവ് ദേവസ്വം മുൻ അസി. സെക്രട്ടറി)

ഒത്തൊരുമിച്ച് ആസ്വദിക്കുന്ന പഴയ തൃശൂർപൂരം വേണം

കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞതുപോലെ നവപൂരമല്ല, പഴയ പൂരമാണു വേണ്ടത്. നിയന്ത്രണങ്ങളില്ലാതെ ഏവരും ഒത്തൊരുമിച്ച് ആസ്വദിച്ച പൂരം. ഇന്നത്തെ നിയമാവലികളിൽ പൂരം നടത്തിപ്പിനു തടസങ്ങളുണ്ട്. അവ മാറ്റാവുന്നതേയുള്ളൂ. പൂരത്തെക്കുറിച്ച് അറിയാത്ത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതാണു ബുദ്ധിമുട്ടുണ്ടാക്കുന്നത്.

45 വർഷമായി ഞാൻ പൂരം കാണുന്നു. ആളുകളുടെ തിരക്ക് കൂടിയിട്ടുണ്ട്. പോലീസ്, ഉദ്യോഗസ്ഥ സഹായമില്ലാതെ പൂരം നടത്തിപ്പ് എളുപ്പമല്ല. 2016ൽ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിനു മുന്പുണ്ടായിരുന്ന വെടിക്കെട്ടിന്‍റെ മൂന്നിലൊന്നുപോലും ഇപ്പോഴില്ല. ആളുകളെ അകറ്റിനിർത്തി. വെടിക്കെട്ടിന്‍റെ തീവ്രത കുറഞ്ഞിട്ടും സുരക്ഷാ പരിശോധന കർശനമാക്കിയിട്ടും എന്തുകൊണ്ട് ആളുകളെ അകറ്റുന്നു?

അതുകൊണ്ടാണു പഴമയുടെ പൂരത്തിലേക്കു വരണമെന്നു പറയുന്നത്. ഇതുതന്നെയാണ് സുരേഷ് ഗോപിയോടും പൂരപ്രേമി സംഘത്തിന് അഭ്യർഥിക്കാനുള്ളത്. ഉദ്യോഗസ്ഥരെ തൃശൂരിൽ വിളിച്ചുവരുത്തി ഭാവിയിൽ തർക്കത്തിന് ഇടവരാത്തവിധം ഇടപെടുന്നത് നല്ലകാര്യമാണ്.
ബൈജു താഴെക്കാട്ട്
( പൂരപ്രേമി സംഘം പ്രസിഡന്‍റ് )

കെട്ടിടങ്ങളിൽ ആളുകളെ കയറ്റാൻ നടപടിവേണം

സുരക്ഷയ്ക്കു പ്രധാന്യം കൊടുക്കണം. എന്നാൽ, അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. സ്വരാജ് റൗണ്ടിലെ നിരവധി കെട്ടിടങ്ങൾ പഴക്കമേറിയതാണ്. കോർപറേഷൻ നൽകിയ ലൈസൻസിന്‍റെ പേരിൽ നൂറുകണക്കിന് ആളുകൾ ജോലി ചെയ്യുന്നു. അതിൽകൂടുതൽ ആളുകൾ പ്രതിദിനം വന്നുപോകുന്നു. പൂരം ദിവസങ്ങളിൽ മാത്രം എങ്ങനെ ഈ കെട്ടിടങ്ങൾക്കു ഫിറ്റ്നെസ് ഇല്ലാതാകുന്നു? അവിടെ ആളുകൾക്കു കയറാനുള്ള സൗകര്യമൊരുക്കണം. വെടിക്കെട്ടിന്‍റെ ദൂരപരിധി കുറച്ചാൽ റോഡിൽനിന്നു വെടിക്കെട്ടു കാണാം. തെക്കേ ഗോപുരത്തിൽനിന്നു പാറമേക്കാവ് ഭഗവതി പുറത്തേക്കിറങ്ങിയാൽ വടക്കുംനാഥൻ ക്ഷേത്രത്തിൽനിന്ന് ആളുകളെ പുറത്തിറക്കണം. അപ്പോൾ തിരുവന്പാടിക്കു പുറത്തേക്കിറങ്ങാൻ ബുദ്ധിമുട്ടുണ്ടാകില്ല. തള്ളലും ലാത്തിച്ചാർജും ഒഴിവാക്കാം.

വിജയരാഘവൻ
(തിരുവന്പാടി ദേവസ്വം കമ്മിറ്റി അംഗം).