കാത്തിരിപ്പ് നീളും‌; കെട്ടിട വിസ്തൃതിയില്ലാത്തത് തിരിച്ചടി
Wednesday, August 21, 2024 1:19 AM IST
വടക്കാഞ്ചേരി: മുണ്ടത്തിക്കോട് സഹകരണ നഴ്സ‌ിംഗ് കോളജ് യാഥാർഥ്യമാകാൻ കാത്തിരിപ്പ് നീളും. പുതിയ കോളജ് ആരംഭിക്കാൻ 37,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം വേണമെന്നാണ് നഴ്സിംഗ് കൗൺസിൽ ചട്ടം. എന്നാൽ മുണ്ടത്തിക്കോടുള്ള 5.40 ഏക്കർ ഭൂമിയിലെ കെട്ടിടത്തിന് ഈ വലിപ്പമില്ല. സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 25 നഴ്സിംഗ് കോളജുകളിൽ ഒന്നാണ് മുണ്ടത്തിക്കോട് സ്ഥാപിക്കാൻ സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ നിർദേശിച്ചത്.

സഹകരണമേഖലയുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ച എൻജിനീയറിംഗ് കോളജ് കെട്ടിടവും സ്ഥലവും പ്രയോജനപ്പെടുത്തി കോ-ഓപ്പറേറ്റിവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ നേതൃത്വത്തിൽ സഹകരണമേഖലയിൽ ആരംഭിക്കാനായിരുന്നു പദ്ധതി.

സി.എൻ. ബാലകൃഷ്ണൻ മന്ത്രിയായിരിക്കുമ്പോഴാണ് 11 കോടി മുടക്കി എൻജിനീയറിംഗ് കോളജ് കെട്ടിടം ഭാഗികമായി പണികഴിപ്പിച്ചത്. പദ്ധതി പിന്നീട് ഉപേക്ഷിച്ചു. ഈ കെട്ടിടം നഴ്സിംഗ് കോളജും ഹോസ്റ്റലും സ്ഥാപിക്കുന്നതിനായി ഉപയോഗപ്പെടുത്താനാകുമെന്ന് എംഎൽഎ, മന്ത്രി വി.എൻ. വാസവനെ അറിയിച്ചു.

തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ജില്ലാ ആശുപത്രിയെ പാരന്‍റ് ആശുപത്രിയാക്കാനും കഴിയും. പൂർത്തിയാകാതെ കിടക്കുന്ന കെട്ടിട നിർമാണത്തിന് സഹകരണവകുപ്പിന്‍റെ പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫണ്ടിൽനിന്ന് എട്ടുകോടി രൂപ അനുവദിച്ചെങ്കിലും ആദ്യഘട്ടത്തിൽ ലഭിച്ചത് നാലുകോടി.

ഈ തുക ഉപയോഗിച്ച് കെട്ടിട നിർമാണം ഉടൻ പൂർത്തിയാക്കുന്നതിനാണ് പദ്ധതി.
സ്ഥലപരിമിതി തടസങ്ങൾ ഒഴിവാക്കാനുള്ള ശ്രമം തുടരുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.