ഗൃഹനാഥനെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തി
Wednesday, August 21, 2024 10:41 PM IST
പേരാമംഗലം: പുറനാട്ടുകര സ്വദേശി ചവറാട്ടിൽ ബാലൻ മകൻ സുരേന്ദ്രനെ (സുരേഷ് 54)  പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് വടൂക്കര ശ്മശാനത്തിൽ.

ദീർഘകാലമായി ചൂരക്കാട്ടുകര കോൾപടവിലെ പമ്പ് ഓപ്പറേറ്ററായിരുന്നു. വൈകുന്നേരങ്ങളിൽ മീൻ പിടിക്കാൻ പോകുന്ന പതിവുള്ള സുരേന്ദ്രൻ ഏറെ വൈകിയാണ് വീട്ടിൽ തിരിച്ചെത്താറുള്ളത്. ചൊവ്വാഴ്ച വൈകിട്ട് പോയ സുരേന്ദ്രൻ തിരിച്ചെത്തിയിരുന്നില്ല.

ഇന്നലെ രാവിലെ എട്ടോടെയാണ് പാടത്ത് മരിച്ച നിലയിൽ കിടക്കുന്നത് പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു. പേരമംഗലം പോലീസും തൃശൂരിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരക്കെത്തിച്ചു.

മീൻ പിടിക്കാൻ ചൂണ്ടയിടുന്നതിനിടയിൽ ഫിക്സ് വന്നതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: ഷീല. മക്കൾ: മിഥുൻ, വിഷ്ണു. മരുമക്കൾ: അനഘ, ജോഷ്‌വി.