സിപിഎം ഒല്ലൂർ ഏരിയാ സെക്രട്ടറിയെ മാറ്റി
Tuesday, August 20, 2024 1:00 AM IST
തൃശൂർ: കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ഒല്ലൂർ ഏരിയാ കമ്മിറ്റിക്കെതിരെ കർശനനടപടിയുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. തട്ടിപ്പുനടന്ന കാലഘട്ടത്തിലും നിലവിലും ഒല്ലൂർ ഏരിയാ സെക്രട്ടറിയായ കെ.പി. പോളിനെ സ്ഥാനത്തുനിന്നു നീക്കാനും അന്നത്തെ ബാങ്ക് പ്രസിഡന്‍റും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ റിക്സൺ പ്രിൻസിനെ സിപിഎം പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിവാക്കാൻ ശിപാർശ ചെയ്യാനും തീരുമാനിച്ചു.

22നു ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനും പങ്കെടുത്തു. ഇന്ന് ഒല്ലൂർ ഏരിയാ കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർത്ത് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോർട്ട് ചെയ്യും. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.

കരുവന്നൂർ ക്രമക്കേട് സംസ്ഥാനത്താകെ പാർട്ടിക്കുണ്ടാക്കിയ നാണക്കേടിനു സമാനമായാണ് കുട്ടനെല്ലൂർ ബാങ്ക് തട്ടിപ്പും പാർട്ടി വിലയിരുത്തുന്നത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലും കെപി. പോളിനും റിക്സണുമെതിരെ നടപടിക്കു ധാരണയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകാലമായതിനാൽ തൽക്കാലം ഒഴിവാക്കുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണന്‍, ജില്ലാ കമ്മിറ്റിയംഗം പി.കെ. ചന്ദ്രശേഖരന്‍ എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷന്‍റെ റിപ്പോര്‍ട്ടിലാണ് അന്നു നടപടിക്കൊരുങ്ങി‍യത്.

സഹകരണവകുപ്പ് അന്വേഷണത്തിൽ 32.92 കോടിയുടെ ക്രമക്കേടാണ് കുട്ടനെല്ലൂർ ബാങ്കിൽ കണ്ടെത്തിയിട്ടുള്ളത്.