കർഷകദിനത്തിൽ സമരവുമായി കോൺഗ്രസ്
Sunday, August 18, 2024 1:20 AM IST
അന്തിക്കാട്
യാചനാസമരവുമായി
കോൺഗ്രസ്
അന്തിക്കാട്: ജില്ലയിലെ ഏറ്റവും വലിയ കോൾമേഖലയായ അന്തിക്കാട്ടെ ഭൂരിഭാഗം കർഷകർക്കും നെല്ല് സംഭരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പണം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകദിനത്തിൽ അന്തിക്കാട് നടയിൽ യാചനസമരം നടത്തി.

വായ്പയും മറ്റും എടുത്ത് കൃഷി നടത്തിയ കർഷകന് പണം നൽകാത്തതുമൂലം കർഷകർ കടക്കെണിയിലാണെന്നും അന്നം നൽകുന്ന കർഷകരെ വഴിയാധാരമാക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഡിസിസി ജനറൽ സെക്രട്ടറി എൻ.എസ്. അയൂബ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അന്തിക്കാട് മണ്ഡലം പ്രസിഡന്‍റ് കെ.ബി. രാജീവ് അധ്യക്ഷത വഹിച്ചു.

ഇലയിൽ മണ്ണുവിളമ്പി
വടക്കാഞ്ചേരി മണ്ഡലം
കോൺഗ്രസ് കമ്മിറ്റി

വടക്കാഞ്ചേരി: ശക്തമായ മഴയിൽ ബസ് സ്റ്റാൻഡിന് മുൻവശത്ത് തൃശൂർ-ഷോർണൂർ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞു വീണിട്ട് ദിവസങ്ങളേറെയായി.

ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഹൈവേയിൽ വലിയൊരു അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അധികാരികൾ കണ്ണ് തുറക്കാതിരിക്കുന്നതിനെതിരെ വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇലയിൽ മണ്ണ് വിളമ്പിക്കൊണ്ട് ചിങ്ങം ഒന്നിന് പുതുവർഷപ്പുലരിയിൽ വേറിട്ട സമരത്തിന് നേതൃത്വം കൊടുത്തു.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരുവിധ വിലയും കൽപ്പിക്കാത്ത അധികാരികൾക്കെതിരെ നടത്തിയ സമരത്തിൽ വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ബിജു ഇസ്മയിൽ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി ഷാഹിദ റഹ്മാൻ ഉദ്ഘാടനം ചെയ്തു.