""വഴിനടക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് ആദ്യം തുറന്നുപറഞ്ഞതു ശ്രീനാരായണഗുരു''
Wednesday, August 21, 2024 1:19 AM IST
തൃശൂർ: ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദർശിച്ചശേഷമാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസും ഗാന്ധിജിയും സ്വാതന്ത്ര്യസമരപോരാട്ടത്തിനു സാമൂഹിക നവോത്ഥാനം ഒരു അജൻഡയായി പ്രഖ്യാപിച്ചതെന്ന് എസ്എൻഡിപി യോഗം അസിസ്റ്റന്‍റ് സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി.
ശ്രീനാരായണഗുരുദേവ ജയന്തിയുടെ ഭാഗമായി എസ്എൻഡിപി യോഗം തൃശൂർ യൂണിയന്‍റെ ആഭിമുഖ്യത്തിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാരെ നാടുകടത്തുക എന്ന അജൻഡ മാത്രമായിരുന്നു മുൻപ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. അധഃസ്ഥിത, പിന്നാക്ക സമുദായങ്ങൾക്കു വഴിനടക്കാനുളള സ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും ഇല്ലെന്ന സത്യം ശ്രീനാരായണഗുരുവാണ് തുറന്നുപറഞ്ഞത്. അങ്ങനെയാണ് ഗാന്ധിജിയുടെ ഗുരുവായി ശ്രീനാരായണഗുരുദേവൻ മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസിസ്റ്റന്‍റ് സെക്രട്ടറി കെ.വി. സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. തൃശൂർ യൂണിയൻ പ്രസിഡന്‍റ് ഐ.ജി. പ്രസന്നൻ അധ്യക്ഷനായി. കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം എൻ.വി. രഞ്ജിത്ത്, യൂണിയൻ സെക്രട്ടറി കെ.വി. വിജയൻ, വൈസ് പ്രസിഡന്‍റ് ടി.ആർ. രഞ് ജു എന്നിവർ പ്രസംഗിച്ചു.