മലയോര ഹെെവേ തടസങ്ങൾ നീക്കി നിർമാണം ആരംഭിക്കണം
Sunday, July 14, 2024 6:51 AM IST
കോടശേരി: 2017ൽ ആരംഭംകുറിച്ച നിർദിഷ്ട മലയോര ഹൈവേ വെളളിക്കുളങ്ങര മുതൽ വെറ്റിലപ്പാറവരെ 18.25 കിലോമീറ്റര്‌ ദൂരത്തിന് ഒന്നരവർഷം മുമ്പ് ടെൻഡർ നടപടികൾ പൂർത്തികരിച്ചുവെങ്കിലും തുടർനടപടികൾ മന്ദഗതിയിലാണ് നീങ്ങുന്നത്.

കോട്ടയത്തെ സ്വകാര്യ കമ്പനി കരാർ ഏറ്റെടുത്തുവെങ്കിലും എഗ്രിമെന്‍റ് വയ്ക്കുന്നതിന് അനുമതി ലഭിച്ചില്ല. ഈ തടസംമാറ്റി നിർമാണജോലികൾ ആരംഭിക്കണമെന്നാണ് ആവശ്യം. 81 കോടിയിൽ തുടങ്ങിയ എസ്റ്റിമേറ്റ് സംഖ്യ 127 കോടിയിലെത്തി നില്ക്കുകയാണ്. പദ്ധതി വൈകുംതോറും എസ്റ്റിമേറ്റ് സംഖ്യ വർധിക്കാനാണ് സാധ്യത.

പദ്ധതി കടന്നുപോകുന്ന കോടശേരി, അതിരപ്പിളളി പഞ്ചായത്തുകളില് വീട്, മതിൽ, കിണർ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തുക വിതരണംചെയ്ത് 12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 80 ശതമാനംപേർ തുക കൈപ്പറ്റി സ്വന്തമായിതന്നെ സ്ഥലം പൊളിച്ചുനീക്കി. കോടശേരി പഞ്ചായത്തിലെ ചില ഭൂവുടമകൾ കൂടുതൽ നഷ്ടപരിഹാരത്തുകയ്ക്കുവേണ്ടി കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും നിർമാണ ജോലികൾക്ക് ഇത് തടസമല്ല. പദ്ധതി കാലതാമസം വരുത്താതെ എത്രയുംവേഗത്തിൽ പൂർത്തികരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കാരൂണ്യാ സോഷ്യൽ വർക്കിംഗ് ഗ്രൂപ്പ് കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോടാവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ.എം. ജോസ് അധ്യക്ഷതവഹിച്ചു. ഓമന ജോസ്, ബെന്നി നബേലിൽ, പി.എ. ദേവസിക്കുട്ടി എന്നിവർ പ്രസംഗിച്ചു.