പദ്ധതിയുടെ ഗുണഭോക്താക്കളായി നാലു മുതൽ അഞ്ച്വരെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ മത്സ്യബന്ധന യൂണിറ്റിലും എഫ്ആർപി യാനം രണ്ട് എൻജിനുകൾ, മറ്റ് മത്സ്യബന്ധന ഉപകരണങ്ങൾ, കടൽ സുരക്ഷാ ഉപകരണങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടും. മത്സ്യത്തൊഴിലാളി സംഘങ്ങൾ കണ്ടെത്തിയ യാർഡുകളിലാണ് യാനങ്ങളുടെ നിർമാണം നടത്തുന്നത്. 120 യാനങ്ങൾക്കായി 9.60 കോടി രൂപ ചെലവഴിക്കും. തിരുവനന്തപുരത്ത് 75, കൊല്ലം 15, ആലപ്പുഴ 17, തൃശൂർ 8, മലപ്പുറം 3, കോഴിക്കോടും കാസർഗോഡും ഒന്നു വീതവും ഗ്രൂപ്പുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് മന്ത്രി അറിയിച്ചു.