തൃശൂരിലെ എടിഎം കവർച്ച: പ്രതികളെ റിമാൻഡ് ചെയ്തു
തൃശൂരിലെ എടിഎം കവർച്ച: പ്രതികളെ റിമാൻഡ് ചെയ്തു
Sunday, September 29, 2024 3:06 AM IST
തൃശൂർ: തൃശൂരിലെ എടിഎമ്മുകളിൽ കവച്ച നടത്തിയ കേസിൽ പിടിയിലായ പ്രതികളെ നാമക്കൽ പോലീസ് കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.

ഹരിയാന പൽവാൽ ജില്ലക്കാരായ ഇർഫാൻ (31), സാബീർ ഖാൻ (26), ഷൗക്കീൻ (29), മുഹമ്മദ് ഇക്രാം (42), മുബാറക് ആദം (38) എന്നിവരെയാണ് നാമക്കൽ കോടതി റിമാൻഡ് ചെയ്തത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ കൂട്ടുപ്രതി അസീർ അലി (30) ആശുപത്രിയിൽ ചികിത്സയിലാണ്.

എടിഎം കവർച്ചകളുടെ മുഖ്യസൂത്രധാരൻ പിടിയിലായ മുഹമ്മദ് ഇക്രാമാണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഏതു ബാങ്കിന്‍റെ എടിഎം കവർച്ച ചെയ്യണമെന്നു തീരുമാനിച്ചത് ഇക്രാം ആയിരുന്നുവെന്നാണ് പ്രതികളുടെ മൊഴി.

വധശ്രമം, ആക്രമണം, കവർച്ച, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് നാമക്കൽ പോലീസ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. നാമക്കൽ കുമാരപാളയത്തുവച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവർച്ചാസംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് കീഴ്പെടുത്തിയത്.

ഏഴംഗ കവർച്ചസംഘത്തിലെ ഒരാൾ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു. കവർച്ചയ്ക്ക് ഉപയോഗിച്ച കാറും പണവും കടത്തിയ കണ്ടെയ്നർ ലോറി ഓടിച്ചിരുന്ന ഹരിയാന സ്വദേശി ജുമാലുദീൻ ഹമീദ് (40) ആണ് ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസിന്‍റെ വെടിയേറ്റുമരിച്ചത്. കവർച്ചാ സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരൻ കോയന്പത്തൂരിൽ ആശുപത്രിയിൽ ചികിത്സയിലാണ്.


പ്രതികളെ വിട്ടുകിട്ടാൻ കേരള പോലീസ് അപേക്ഷ നൽകും. അടുത്തയാഴ്ച ഇവരെ വിട്ടുകിട്ടുമെന്നു പ്രതീക്ഷിക്കുന്നതായും പോലീസ് അറിയിച്ചു. കേസിൽ അന്വേഷണം ഊർജിതമാകുന്പോഴും പ്രതികളുടെ നിസഹകരണം പോലീസിനെ കുഴക്കുകയാണ്.

തമിഴ്നാട്ടിൽ നാലു സംഘങ്ങളായാണ് പോലീസ് അന്വേഷണം തുടരുന്നത്. അന്വേഷണസംഘത്തിലെ ഒരു സംഘം ഹരിയാനയിലേക്കും പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്കു പോകുന്നത്.

തെലങ്കാന, കർണാടക, കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ എടിഎം കവർച്ചക്കേസുകളിലും പ്രതികൾക്കു പങ്കുണ്ടെന്നാണ് തമിഴ്നാട് പോലീസിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ സംസ്ഥാനങ്ങളിലെ പോലീസ് ടീമിനെയും വിവരമറിയിച്ചു.

കേരളത്തിലും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തൃശൂർ ഈസ്റ്റ് സിഐ ജിജോയുടെ നേതൃത്വത്തിലുള്ള സംഘം കോയന്പത്തൂർ വെപ്പാട പോലീസ് സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.