കൂത്തുപറമ്പ്‌ വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു
കൂത്തുപറമ്പ്‌ വെടിവയ്പിൽ  പരിക്കേറ്റ് കിടപ്പിലായിരുന്ന  പുഷ്പൻ അന്തരിച്ചു
Sunday, September 29, 2024 3:06 AM IST
തലശേരി: രാഷ്‌ട്രീയ കേരളത്തെ പിടിച്ചുലച്ച കൂത്തുപറമ്പ്‌ വെടിവയ്പിൽ പരിക്കേറ്റ് മുപ്പതു വർഷമായി തളർന്ന് കിടപ്പിലായിരുന്ന ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്‌പൻ (54) അന്തരിച്ചു.

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു അന്ത്യം. ഓഗസ്റ്റ് രണ്ടിനായിരുന്നു അതീവഗുരുതരാവസ്ഥയിൽ പുഷ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൃതദേഹം ഇന്നു രാവിലെ എട്ടിന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിൽനിന്ന് വിലാപയാത്രയായി കൊണ്ടുവരും. തലശേരിയിലെത്തിക്കുന്ന മൃതദേഹം 10 മുതൽ 11.30 വരെ തലശേരി ടൗൺഹാളിലും 12 മുതൽ വൈകുന്നേരം നാലരവരെ ചൊക്ലി രാമവിലാസം സ്കൂളിലും പൊതുദർശനത്തിന് വയ്ക്കും. തുട‌ർന്ന് മേനപ്രത്തെ വീട്ടിലെത്തിച്ച് അഞ്ചോടെ വീട്ടുപരിസരത്ത് സംസ്കരിക്കും.

1994 നവംബർ 25ന് യുഡിഎഫ് സർക്കാരിന്‍റെ സ്വാശ്രയവിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൂത്തുപറന്പിൽ മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെയുണ്ടായ പോലീസ് വെടിവയ്പിലാണ് പുഷ്പന് പരിക്കേറ്റത്. നട്ടെല്ലിന് പരിക്കേറ്റ് കഴുത്തിന് താഴെ തളർന്ന് ഇരുപത്തിനാലാം വയസിൽ കിടപ്പിലായി. സിപിഎം നോർത്ത്‌ മേനപ്രം ബ്രാഞ്ചംഗമായിരുന്നു.


ബംഗളൂരുവിൽ ജോലി ചെയ്യുന്നതിനിടെ അവധിക്ക്‌ നാട്ടിലെത്തിയപ്പോഴാണ് കൂത്തുപറമ്പ്‌ സമരത്തിൽ പങ്കെടുത്തത്‌. ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ വൈസ്‌പ്രസിഡന്‍റും മാധ്യമ പ്രവർത്തകനുമായിരുന്ന കെ.കെ. രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. റോഷൻ, പ്രവർത്തകരായ ഷിബുലാൽ, ബാബു, മധു എന്നിവർ വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.

കർഷകത്തൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്‌മിയുടെയും മകനാണ് പുഷ്‌പൻ. സഹോദരങ്ങൾ: ശശി, രാജൻ, അജിത (പുല്ലൂക്കര), ജാനു, പ്രകാശൻ (താലൂക്ക്‌ ഓഫീസ്‌ തലശേരി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.