അവിടെനിന്നു വീട്ടിലേക്കുളള വഴി നീളെ ആംബുലന്‍സിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി. ആദ്യം ബന്ധുക്കള്‍ക്കു മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം നല്കി. പിന്നീട് നാട്ടുകാര്‍ക്കും അര്ജുന് ആദരമര്‍പ്പിക്കാനായി പല നാടുകളില്‍ നിന്നെത്തിയവര്‍ക്കുമായി പൊതുദര്‍ശനം നടന്നു.
അര്‍ജുന്റെ ലോറി ഉടമ മനാഫ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്തിമോപചാരമര്‍പ്പിച്ചത്. അർജുന്റെ മൃതദേഹത്തിനൊപ്പം ആംബുലന്‍സില്‍ എത്തിയ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും അന്തിമോപചാരമര്‍പ്പിച്ചു.
കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ മന്ത്രി എ.കെ. ശശീന്ദ്രനും കെ.കെ. രമ എംഎല്‍എയും ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാറും ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി. ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെനിന്നാണ് രാവിലെ ഒമ്പതരയോടെ വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലെത്തിയത്.
കേരള, കര്‍ണാടക പോലീസും വിലാപയാത്രയെ അനുഗമിച്ചിരുന്നു. മന്ത്രി കെ.ബി. ഗണേഷ് കുമാറും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം .അഷ്റഫും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.