മന്ത്രി ശശീന്ദ്രനും കൂടിക്കാഴ്ചയ്ക്കു താൽപര്യം കാട്ടിയില്ലത്രെ. വ്യാഴാഴ്ച ശശീന്ദ്രൻ ഒപ്പം ചെന്നില്ലെങ്കിലും മുഖ്യമന്ത്രിയെ കണ്ട് തീരുമാനം അറിയിക്കുമെന്നു പി.സി. ചാക്കോ അറിയിച്ചു.
ശരദ് പവാറിന്റെ തീരുമാനം എന്ന നിലയിൽ മുഖ്യമന്ത്രി ഇത് അംഗീകരിക്കുമെന്നാണ് ചാക്കോ പക്ഷം കരുതുന്നത്.
പദവിയിൽനിന്നു മാറാൻ ശശീന്ദ്രൻ തയാറായിട്ടില്ല. ജില്ലകൾ തോറും നേതാക്കളെ ഒപ്പം നിർത്താൻ ശശീന്ദ്രൻ പക്ഷം നീക്കം നടത്തുകയാണ്. ഏതായാലും മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.