കാരിച്ചാല്‍ ചുണ്ടന്‍ ജലരാജാവ്
കാരിച്ചാല്‍ ചുണ്ടന്‍ ജലരാജാവ്
Sunday, September 29, 2024 3:06 AM IST
സന്ദീപ് സലിം

ആലപ്പുഴ: പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കൈക്കരുത്തിലേറി കാരിച്ചാല്‍ ചുണ്ടന്‍ എഴുപതാമത് നെഹ്‌റു ട്രോഫി കിരീടം ചൂടി. 4.29.785 ആണ് കാരിച്ചാലിന്‍റെ ഫിനിഷിംഗ് ടൈം. കൈനകരി വിബിസി തുഴഞ്ഞ വീയപുരത്തിനെ 0.5 മൈക്രോ സെക്കന്‍ഡുകള്‍ക്കു പിന്തള്ളിയാണ് വിജയം.

തുടര്‍ച്ചയായി അഞ്ചു കിരീടമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ഇക്കുറി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞുകയറിയത്. കാരിച്ചാലിന് നെഹ്‌റു ട്രോഫി ചരിത്രത്തില്‍ പതിനാറാം കിരീടവും. നടുഭാഗം ചുണ്ടന്‍ മൂന്നാമതും നിരണം ചുണ്ടന്‍ നാലാമതും എത്തി. എല്ലാ വള്ളങ്ങളും ഒരു സെക്കന്‍ഡില്‍ താഴെ വ്യത്യാസത്തിലാണ് ഫിനിഷ് ചെയ്തത്.

2016നു ശേഷം നെഹ്‌റു ട്രോഫി നേടിയിട്ടില്ലെന്ന പരാതി കേട്ടു മടുത്ത കാരിച്ചാല്‍ ചുണ്ടന്‍ കണക്കു തീര്‍ക്കാന്‍ ഒരുങ്ങിത്തന്നെയാണ് എത്തിയതെന്ന് ഹീറ്റ്‌സിലെ പ്രകടനം സാക്ഷി. 4.14.35 മിനിറ്റിലായിരുന്നു ഹീറ്റ്‌സിലെ ഫിനിഷിംഗ്. ഈ സമയം നെഹ്‌റു ട്രേഫി വള്ളംകളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സമയം കൂടിയായി.


ഫൈനലില്‍ ആ സമയം കാക്കാന്‍ കാരിച്ചാലിനായില്ലെന്നു മാത്രം. 1974, 1975, 1976, 1980, 1982, 1983, 1984, 1986, 1987, 2000, 2001, 2003, 2008, 2011, 2016 വര്‍ഷങ്ങളിലാണ് മുന്‍പ് കാരിച്ചാല്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിന്‍റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പു സ്വന്തമാക്കിയത്.

ഒന്നാം ലൂസേഴ്‌സ് ഫൈനലില്‍ തലവടി ചുണ്ടനും രണ്ടാം ലൂസേഴ്‌സ് ഫൈനലില്‍ വലിയ ദിവാന്‍ജിയും മൂന്നാം ലൂസേഴ്‌സ് ഫൈനലില്‍ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി. 19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.