ഫൈനലില്‍ ആ സമയം കാക്കാന്‍ കാരിച്ചാലിനായില്ലെന്നു മാത്രം. 1974, 1975, 1976, 1980, 1982, 1983, 1984, 1986, 1987, 2000, 2001, 2003, 2008, 2011, 2016 വര്‍ഷങ്ങളിലാണ് മുന്‍പ് കാരിച്ചാല്‍ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പു സ്വന്തമാക്കിയത്.
ഒന്നാം ലൂസേഴ്സ് ഫൈനലില്‍ തലവടി ചുണ്ടനും രണ്ടാം ലൂസേഴ്സ് ഫൈനലില്‍ വലിയ ദിവാന്‍ജിയും മൂന്നാം ലൂസേഴ്സ് ഫൈനലില്‍ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി. 19 ചുണ്ടന് വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.