വഖഫ് വിഷയത്തിൽ ക്രൈസ്തവസഭാ നേതാക്കൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ സ്വാഗതാർഹമാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു. മുനന്പം നിവാസികൾ നിയമപരമായി വില നൽകി വാങ്ങിയ ഭൂമിയിൽ വഖഫ് അവകാശവാദം ഉന്നയിക്കുന്നതു നീതിനിഷേധമാണ്. പൗരന്മാരുടെ മനുഷ്യാവകാശത്തെ ഹനിക്കുന്നതാണ് ഇത്തരം അവകാശവാദങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വഖഫ് ദേദഗതി ബിൽ പരിശോധിക്കുന്ന ജെപിസിക്കു മുന്നിൽ ഹാജരായി അഭിപ്രായം പറയാൻ കേരള സംസ്ഥാന സർക്കാരിന് പ്രത്യേക സമയം അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.