മുനന്പത്തെ ഭൂമി വിഷയം ഗൗരവമുള്ളത്: കേന്ദ്രമന്ത്രി കിരൺ റിജിജു
മുനന്പത്തെ ഭൂമി വിഷയം  ഗൗരവമുള്ളത്:  കേന്ദ്രമന്ത്രി കിരൺ റിജിജു
Sunday, September 29, 2024 3:06 AM IST
കൊച്ചി: മുനന്പത്തുൾപ്പെടെ വഖഫ് ഭൂമി അവകാശവാദത്തിന്‍റെ പേരിലുള്ള തർക്കം ഗൗരവമുള്ളതെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു. ക്രൈസ്തവസഭാ നേതാക്കൾ മുനന്പത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയത്തെക്കുറിച്ചു കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

വിവിധ സമൂഹങ്ങളിലുൾപ്പെട്ട ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്. സർക്കാർ ഇക്കാര്യത്തിൽ ജനങ്ങളുടെ ആകുലതകളും ആവശ്യങ്ങളും മനസിലാക്കി ആവശ്യമായ നടപടിസ്വീകരിക്കുമെന്നും കിരൺ റിജിജു എക്സിൽ കുറിച്ചു.

സിബിസിഐയും കെസിബിസിയും സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷനും കേന്ദ്രസർക്കാരിനും ജോയിന്‍റ് പാർലമെന്‍റ് കമ്മിറ്റിക്കും മുന്പിൽ വഖഫ് അവകാശവാദം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.


വഖഫ് വിഷയത്തിൽ ക്രൈസ്തവസഭാ നേതാക്കൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ സ്വാഗതാർഹമാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു. മുനന്പം നിവാസികൾ നിയമപരമായി വില നൽകി വാങ്ങിയ ഭൂമിയിൽ വഖഫ് അവകാശവാദം ഉന്നയിക്കുന്നതു നീതിനിഷേധമാണ്. പൗരന്മാരുടെ മനുഷ്യാവകാശത്തെ ഹനിക്കുന്നതാണ് ഇത്തരം അവകാശവാദങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വഖഫ്‌ ദേദഗതി ബിൽ പരിശോധിക്കുന്ന ജെപിസിക്കു മുന്നിൽ ഹാജരായി അഭിപ്രായം പറയാൻ കേരള സംസ്ഥാന സർക്കാരിന് പ്രത്യേക സമയം അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.