സംഭവത്തിൽ പ്രതിഷേധിച്ച് കാഷ്വൽ കോണ്ട്രാക്ട് ലേബേഴ്സ് യൂണിയൻ പ്രവർത്തകരും ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകരുമെത്തി മൃതദേഹം താഴെയിറക്കുന്നതു തടഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെ ബിഎസ്എൻഎൽ ഡെപ്യൂട്ടി മാനേജർമാരായ എ.എസ്. രാജു, ആർ. പാൽവർണൻ, ടി. രാധാകൃഷ്ണൻ എന്നിവരെത്തി ചർച്ച നടത്തിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. രാധാകൃഷ്ണന്റെ കുടുംബത്തെ സഹായിക്കാനുള്ള ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്നും ഇതിനായി മേലുദ്യോഗസ്ഥർക്കു കത്തയയ്ക്കുമെന്നും ഡെപ്യൂട്ടി മാനേജർമാർ പറഞ്ഞു.