എഡിഎം നവീൻ ബാബുവിന് ക്ലീൻ ചിറ്റ്; കൈക്കൂലിയിൽ തെളിവില്ല
എഡിഎം നവീൻ ബാബുവിന് ക്ലീൻ ചിറ്റ്;  കൈക്കൂലിയിൽ തെളിവില്ല
Monday, October 21, 2024 2:02 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: പെട്രോൾ പന്പിന് എൻഒസി നൽകുന്നതിൽ കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബു ഫയൽ വൈകിച്ചതിനും കൈക്കൂലി വാങ്ങിയതിനും തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന.

പെട്രോൾ പന്പ് എൻഒസിയുമായി ബന്ധപ്പെട്ട ഫയൽ അനുവദനീയമായതിൽ കൂടുതൽ ദിവസം എഡിഎം കൈവശം വച്ചിരുന്നില്ലെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഇതു സംബന്ധിച്ച ഫയലുകളുടെ പരിശോധനയുടെയും വിവിധ ജീവനക്കാരുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് നവീൻ ബാബുവിന്‍റെ ഭാഗത്ത് ഫയൽ തടഞ്ഞുവച്ചതിനു തെളിവില്ലെന്നു വ്യക്തമായത്.

ഇനി പരാതിക്കാരുടെ അടക്കം മൊഴി രേഖപ്പെടുത്തിയ ശേഷം ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീത അടുത്ത ദിവസങ്ങളിൽ റവന്യു മന്ത്രി കെ. രാജന് റിപ്പോർട്ട് സമർപ്പിക്കും. പെട്രോൾ പന്പിനുള്ള സ്ഥലത്ത് വളവുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗത്തോട് എഡിഎം റിപ്പോർട്ട് തേടിയത്. സെപ്റ്റംബർ 30നാണ് ടൗണ്‍ പ്ലാനിംഗിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് എഡിഎം കത്ത് നൽകിയത്.

എന്നാൽ, ഇതു സംബന്ധിച്ച ഫയലുകൾ വളരെ നേരത്തേതന്നെ ടൗണ്‍ പ്ലാനിംഗിന് കൈമാറിയിരുന്നു. ഒക്ടോബർ ഏഴിന്, റോഡിന്‍റെ വീതി കൂട്ടുന്നതിനുള്ള ശിപാർശ നിലവിലുണ്ടെന്നും റോഡിന് വീതി കൂട്ടിയാൽ വളവ് ഇല്ലാതാകുമെന്നും വ്യക്തമാക്കിയുള്ള റിപ്പോർട്ട് ടൗണ്‍ പ്ലാനിംഗ് വിഭാഗം സമർപ്പിച്ചു. ഇവരുടെ മറുപടി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വൈകാതെ ഫയലിൽ എഡിഎം തീരുമാനമെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി.

സ്ഫോടനസാധ്യതയോ, റോഡിന്‍റെ വളവോ മറ്റു സാങ്കേതിക പ്രശ്നങ്ങളോ ചൂണ്ടിക്കാട്ടി പോലീസോ പൊതുമരാമത്ത് വകുപ്പോ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയാൽ അന്തിമ തീരുമാനത്തിനായി ടൗണ്‍പ്ലാനിംഗിന്‍റെ റിപ്പോർട്ട് തേടാൻ എഡിഎമ്മിനു കഴിയും. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എൻഒസി ഫയൽ തള്ളാനോ കൊള്ളാനോ കഴിയും.


നടപടിക്രമം പാലിച്ചു ഫയലിൽ തീരുമാനമെടുത്ത നവീൻ ബാബു കൈക്കൂലി വാങ്ങിയതായി പറയാനാകില്ല. കൈക്കൂലിക്കായി ഫയൽ അനന്തമായി നീട്ടിവച്ചിട്ടില്ല. നേരത്തേ റവന്യു വകുപ്പു നടത്തിയ പ്രാഥമിക പരിശോധനയിലും എഡിഎം ഫയൽ വൈകിച്ചില്ലെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, ജോയിന്‍റ് കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും സർക്കാർ തുടർനടപടി സ്വീകരിക്കുക.

ഇപ്പോൾ നവീൻ ബാബുവിന്‍റെ കുടുംബത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ച സർക്കാർ റിപ്പോർട്ട് വന്ന ശേഷം എഡിഎമ്മിന്‍റെ ഭാഗത്തു വീഴ്ചയില്ലെന്ന വിവരം ഒൗദ്യോഗികമായി കുടുംബത്തെ അറിയിക്കും. നവീൻ ബാബു സിപിഎം അനുകൂല സംഘടനയുടെ ഭാരവാഹിയായിരുന്ന സാഹചര്യത്തിൽ സംഘടനാ നേതാക്കളെയും ഇക്കാര്യം സർക്കാരിനു ബോധ്യപ്പെടുത്തേണ്ടതുണ്ട്.

കണ്ണൂർ ജില്ലാ കളക്ടറുടെ നടപടിയും റിപ്പോർട്ടിൽ സൂചിപ്പിക്കും. എന്നാൽ, കണ്ണൂർ ജില്ലാ കളക്ടറുടെ മാറ്റത്തിൽ റിപ്പോർട്ട് വരും വരെ സർക്കാരിന് കാത്തിരിക്കേണ്ടതില്ല. കളക്ടറുടെ മാറ്റം മുഖ്യമന്ത്രിക്കു തീരുമാനിക്കാം. ജീവനക്കാരുടെ പിന്തുണ നഷ്ടമായ സാഹചര്യത്തിൽ കണ്ണൂർ ജില്ലാ കളക്ടർ സ്ഥാനത്തുനിന്നു മാറ്റണമെന്ന് അരുണ്‍ കെ. വിജയനും മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭ്യർഥിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.