തുടക്കത്തിൽ കല്ലുകടിച്ച് യുഡിഎഫ്
തുടക്കത്തിൽ കല്ലുകടിച്ച്  യുഡിഎഫ്
Saturday, October 19, 2024 2:02 AM IST
സാബു ജോണ്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്തു മേൽക്കൈ നേടാൻ ശ്രമിച്ച യുഡിഎഫിന് ഡോ. പി. സരിന്‍റെ ചേരിമാറ്റം തുടക്കത്തിലെ കല്ലുകടിയായി.

എഡിഎം നവീൻ ബാബുവിന്‍റെ മരണം സൃഷ്ടിച്ച അന്തരീക്ഷം ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമെന്നു പ്രതീക്ഷിച്ചിരിക്കുന്പോഴാണ് ഡോ. പി. സരിൻ പാർട്ടി നേതൃത്വത്തിനെതിരേ രംഗത്തു വരികയും അടുത്ത ദിവസം തന്നെ ഇടതുപക്ഷത്തേക്കു മാറുകയും ചെയ്യുന്നത്.

സരിനെയും സരിൻ ഉയർത്തുന്ന ആരോപണങ്ങളെയും അവഗണിച്ചു തള്ളാനാണ് യുഡിഎഫ് തീരുമാനം. സരിനെ എതിർസ്ഥാനാർഥി എന്ന നിലയിൽ മാത്രം കാണാനാണ് അവരുടെ തീരുമാനം. അതോടൊപ്പം സർക്കാരിനെതിരായ ജനവികാരം വളർത്തിയെടുക്കുന്ന തരത്തിൽ പ്രചാരണം മുന്നോട്ടുകൊണ്ടു പോകാനും യുഡിഎഫ് തന്ത്രമൊരുക്കും.

അപ്പോഴും പാലക്കാട്ടെ തെരഞ്ഞെടുപ്പു വിജയം രാഹുൽ മാങ്കൂട്ടത്തിലിനേക്കാൾ നിർണായകമാകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാകും. രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെട്ടാൽ അതിന്‍റെ ഉത്തരവാദിത്വം സതീശൻ ഏറ്റെടുക്കേണ്ടി വരും. വിജയിച്ചാൽ അതിന്‍റെ ക്രെഡിറ്റും പ്രധാനമായും സതീശന് അവകാശപ്പെടാം.

തൃശൂർ പൂരം കലക്കലും എഡിജിപി എം.ആർ. അജിത്കുമാറിന്‍റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും പി.വി. അൻവറിന്‍റെ വെളിപ്പെടുത്തലുകളുമെല്ലാം രാഷ്്ട്രീയരംഗത്തു നിറഞ്ഞു നിൽക്കുകയായിരുന്നു.

സിപിഎം-ബിജെപി അന്തർധാര എന്ന നിലയിൽ ഇടതുപക്ഷത്തിതിരേ ഉയർത്തിക്കൊണ്ടുവന്ന പ്രചാരണം അവരെ കുറെയൊക്കെ പ്രതിരോധത്തിലാക്കുകയും ചെയ്തു. സർക്കാരിന്‍റെ ദൂതുമായാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കാണാൻ പോയതെന്നായിരുന്നു പ്രതിപക്ഷം വിമർശിച്ചത്.


എന്നാൽ നിയമസഭാസമ്മേളനത്തിൽ എല്ലാ വിഷയങ്ങളിലും അടിയന്തരപ്രമേയം ചർച്ച ചെയ്തുകൊണ്ട് ഭരണപക്ഷവാദം ശക്തമായി ഉയർത്തിക്കൊണ്ടു വരുന്നതിൽ എല്‍ഡിഎഫ്‌ വിജയിച്ചു. ഇപ്പോൾ ബിജെപി ബന്ധം എന്ന ആരോപണം യുഡിഎഫിനെതിരേ തിരിച്ചുവച്ചിരിക്കുകയാണ് ഇടതുപക്ഷം.

തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു യുഡിഎഫ് മാത്രമേ സജീവമായിട്ടുള്ളൂ. മറ്റുള്ളവർകൂടി രംഗത്തിറങ്ങി കളം ചൂടായാൽ മാത്രമേ തെരഞ്ഞെടുപ്പു പ്രചാരണത്തെ സ്വാധീനിക്കുന്ന വിഷയങ്ങൾ ഏതൊക്കെയെന്ന് അറിയാനാകൂ. പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യം തങ്ങൾക്കു ഗുണം ചെയ്യുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. പ്രിയങ്ക കേരളത്തിൽ മത്സരിക്കുന്നതിന്‍റെ സ്വാധീനം ചേലക്കരയിലും പാലക്കാട്ടും ഉണ്ടാകുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്.

കോണ്‍ഗ്രസിൽ നിന്നെത്തിയ ഡോ. പി. സരിനെ തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാർഥി ആക്കിയ നീക്കം ഇടതുപക്ഷത്തിനു ഗുണം ചെയ്യില്ലെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പരീക്ഷിച്ചു വിജയിച്ച താഴേത്തട്ടിൽ ഇറങ്ങിയുള്ള പ്രചാരണരീതികൾ ഇത്തവണയും യുഡിഎഫ് പിന്തുടരും.

പാലക്കാട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കടുത്ത പോരാട്ടം ഇത്തവണ ഉണ്ടാകില്ലെന്നാണു യുഡിഎഫ് പറയുന്നത്. കെ. രാധാകൃഷ്ണന്‍റെ അഭാവത്തിൽ ചേലക്കരയിലും ഒരു കൈ പരീക്ഷിക്കാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലൂടെ വയനാട് ലോക്സഭാ മണ്ഡലം ദേശീയശ്രദ്ധ ആകർഷിക്കുമെങ്കിൽ പാലക്കാട് ആയിരിക്കും കേരള രാഷ്്ട്രീയം ഉറ്റുനോക്കുന്നത്. ഇതു മൂന്നു മുന്നണികളുടെയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളിൽ നിർണായകമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.