മരുന്നുകളുടെ ഓർഡർ എടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ
മരുന്നുകളുടെ ഓർഡർ എടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ
Monday, October 21, 2024 1:33 AM IST
തൃശൂർ: മരുന്നുകളുടെ ഓർഡർ എടുത്ത് എട്ടുലക്ഷത്തോളം രൂപയുടെ തട്ടിപ്പുനടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം ഉദയംപേരൂർ സ്വദേശി കൊങ്ങപ്പിള്ളിയിൽ വീട്ടിൽ കിരണ്‍കുമാറി(45)നെയാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

പാട്ടുരായ്ക്കൽ പൊന്നുവീട്ടിൽ ലെയ്നിലെ ഡെക്സ്റ്റർ ലൈഫ് സയൻസ് എന്ന സ്ഥാപനത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് മരുന്നുകളുടെ ഓർഡർ എടുത്തുതരാമെന്നു വിശ്വസിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയുടെ കൈയിൽനിന്നു കണ്‍സൾട്ടേഷൻ ഫീസായി 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു. ഒന്നും നടന്നില്ല. രണ്ടുലക്ഷം രൂപ തിരിച്ചുനൽകി. തുടർന്നാണു പരാതി നൽകിയത്.


തൃശൂർ എസിപി സലീഷ് എൻ. ശങ്കരനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് തൃശൂർ ഈസ്റ്റ് പോലീസ് ഇൻസ്പെകടർ എം.കെ. ജിജോ, എസ്ഐ ഷിബു, സീനിയർ സിപിഒ സുജിത്ത്, സിപിഒമാരായ അജ്മൽ, സൂരജ് എന്നിവർ ചേർന്ന് പ്രതിയെ പാലക്കാട് നെൻമേനിയിൽനിന്നു കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരേ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലും തൃശൂർ ഈസ്റ്റ് സ്റ്റേഷനിലും കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.