തൃശൂർ എസിപി സലീഷ് എൻ. ശങ്കരനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് തൃശൂർ ഈസ്റ്റ് പോലീസ് ഇൻസ്പെകടർ എം.കെ. ജിജോ, എസ്ഐ ഷിബു, സീനിയർ സിപിഒ സുജിത്ത്, സിപിഒമാരായ അജ്മൽ, സൂരജ് എന്നിവർ ചേർന്ന് പ്രതിയെ പാലക്കാട് നെൻമേനിയിൽനിന്നു കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരേ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലും തൃശൂർ ഈസ്റ്റ് സ്റ്റേഷനിലും കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.