വി.എസ്. അച്യുതാനന്ദൻ 102-ാം വയസിലേക്ക്
വി.എസ്. അച്യുതാനന്ദൻ  102-ാം വയസിലേക്ക്
Monday, October 21, 2024 1:33 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദൻ 102-ാം വയസിലേക്ക് . 101 വയസ് പൂർത്തിയായി 102-ാം വയസിലേക്ക് പ്രവേശിച്ച വി.എസ് അച്യുതാനന്ദന് ആശംസകളുമായി നിരവധി നേതാക്കൾ ഇന്നലെ ലോ കോളജ് ജംഗ്ഷനിലുള്ള വിഎസിന്‍റെ മകൻ അരുണ്‍കുമാറിന്‍റെ വീട്ടിലെത്തി. മകൻ അരുണ്‍കുമാറിനൊപ്പമാണ് വി.എസ് ഇപ്പോൾ താമസിക്കുന്നത്.

വീടിനു പുറത്ത് മധുരം വിതരണം ചെയ്തും ചിത്രങ്ങളുയർത്തിയും വി.എസിന്‍റെ ജന്മദിനം പ്രവർത്തകർ ആഘോഷിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, നേതാക്കളായ എസ്.രാമചന്ദ്രൻ പിള്ള, എം.എ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വി. ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവർ ഇന്നലെ രാവിലെ വീട്ടിലെത്തി ആശംശകൾ നേർന്നു.മുഖ്യമന്ത്രി പിണറായി വിജയൻ വി.എസിന് ഫേസ് ബുക്ക് കുറിപ്പിലൂടെ ആശംസകൾ നേർന്നു.


ജന്മദിനമായ ഇന്നലെ രാവിലെ കുറച്ചു നേരം മകൻ അരുണ്‍കുമാർ പത്രങ്ങൾ വായിച്ചു കേൾപ്പിച്ചു. പിറന്നാൾ ദിനത്തിലെ പായസം അല്പം കഴിച്ചു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വി.എസിനെ പത്രം വായിച്ചു കേൾപ്പിക്കുമെന്നും വൈകുന്നേരം ടി.വി കാണാറുണ്ടെന്നും അരുണ്‍കുമാർ പറഞ്ഞു. സന്ദർശകരെ പരമാവധി ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദേശം പൂർണമായും പാലിക്കപ്പെടുന്നുണ്ടെന്ന് അരുണ്‍കുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.