തനിക്കെതിരേ ജീവനക്കാർ മൊഴി നൽകിയത് എന്താണെന്നറിയില്ല. ജീവനക്കാരെ വിളിച്ചുവരുത്തി വ്യക്തത തേടും. കുടുംബത്തിനു കത്തയച്ചത് കുറ്റസമ്മതമല്ലെന്നും അനുശോചന സന്ദേശമാണെന്നും കളക്ടർ പറഞ്ഞു.
ഖേദപ്രകടനം കേൾക്കേണ്ടെന്ന് നവീനിന്റെ കുടുംബം പത്തനംതിട്ട: കണ്ണൂർ കളക്ടറുടെ ഖേദപ്രകടനം തങ്ങൾക്കു കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം. കളക്ടർക്കെതിരേ നവീനിന്റെ ബന്ധുക്കൾ പോലീസിനു മൊഴി നൽകി.
കളക്ടറുടെ കീഴിൽ കടുത്ത മാനസികസമ്മർദം നവീൻ അനുഭവിച്ചിരുന്നതായാണ് കുടുംബത്തിന്റെ മൊഴിയെന്നാണു സൂചന. പി.പി. ദിവ്യ ആരോപണം ഉന്നയിച്ചപ്പോൾ ഒരു വാക്കുപോലും കളക്ടർ മിണ്ടിയില്ല. നവീനിനെതിരായ പരാതി ആസൂത്രിതമായിരുന്നു.
പ്രശാന്തന്റെ പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുടുംബാംഗങ്ങളുടെ മൊഴിയിൽ പറയുന്നു.
കണ്ണൂരിൽനിന്നുള്ള അന്വേഷണസംഘമാണ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കൽ അഞ്ചുമണിക്കൂർ നീണ്ടു. ഭാര്യ, രണ്ടു പെൺമക്കൾ, സഹോദരൻ എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്.