ഫയലുകളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് കഷ്ടപ്പാടുകള്‍ ഉണ്ടാകരുതെന്ന നിലപാടിലാണ് സാമൂഹ്യതാത്പര്യം മുന്‍നിര്‍ത്തി ചടങ്ങില്‍ സംസാരിച്ചതെന്ന് പി.പി. ദിവ്യ ഹർജിയിൽ പറയുന്നു.
ഫയലുകള്‍ വച്ചു താമസിപ്പിക്കുന്നുവെന്ന് എഡിഎമ്മിനെതിരേ പരാതി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട് പി.വി. പ്രശാന്തും തന്നെ സമീപിച്ചത്.
തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പ്രശാന്തിന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം തന്നെ കാര്യങ്ങള്‍ ചെയ്യുമെന്നായിരുന്നു മറുപടി. ഇതിനിടെ വഴിയില്വച്ചുകണ്ടപ്പോള് താന്‍ തന്നെ കാര്യങ്ങൾ ശരിയാക്കിയെന്ന് പ്രശാന്ത് പറഞ്ഞു.
എഡിഎം നവീന്‍ ബാബുവിനു കൈക്കൂലി കൊടുത്തു എന്നാണു പ്രശാന്ത് തന്നടു വെളിപ്പെടുത്തിയത്. ജനപ്രതിനിധിയെന്ന നിലയിലാണ് യാത്രയയപ്പ് ചടങ്ങില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന രീതിയില്‍ സംസാരിച്ചത്. അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കും. മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നത്.
അഴിമതിരഹിത ജില്ലാ പഞ്ചായത്തായി മാറ്റണമെന്നതായിരുന്നു തന്റെ ലക്ഷ്യം. ടിബി രോഗം ബാധിച്ച പിതാവും ഭര്‍ത്താവും ഒരു പെണ്‍കുട്ടിയും ഉണ്ടെന്നും ആയതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും പി.പി. ദിവ്യ നല്കിയ ഹർജിയില്‍ പറയുന്നു.