എഡിഎമ്മിന്‍റെ ആത്മഹത്യ: ദിവ്യയുടെ മൊഴിയെടുക്കാനാകാതെ അന്വേഷണസംഘം
എഡിഎമ്മിന്‍റെ ആത്മഹത്യ: ദിവ്യയുടെ മൊഴിയെടുക്കാനാകാതെ അന്വേഷണസംഘം
Monday, October 21, 2024 1:54 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി ഇന്നു കോടതി പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെ പ്രമുഖ അഭിഭാഷകന്‍ കെ. വിശ്വന്‍ മുഖേനയാണു പി.പി. ദിവ്യ മുന്‍കൂര്‍ ജാമ്യഹർജി ഫയൽ ചെയ്തത്.

ഇന്ന് ഹർജി പരിഗണിക്കുന്ന കോടതി പ്രോസിക്യൂഷനു നോട്ടീസ് നൽകും. തുടർന്ന് വരുംദിവസം ഹർജിയിൽ വാദം നടക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രത്യേക ദൂതൻ വഴി വക്കാലത്ത് തലശേരിയിൽ എത്തിച്ച് കെ. വിശ്വൻ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്. ശനിയാഴ്ച കേസ് കോടതി പരിഗണിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടന്നെങ്കിലും ഒടുവിൽ ജില്ലാ കോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിക്കുകയായിരുന്നു.

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നവീന്‍ ബാബുവിന്‍റെ കുടുംബവും കക്ഷി ചേര്‍ന്നിട്ടുണ്ട്. നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത് കളക്ടര്‍ അരുണ്‍ കെ. വിജയന്‍ ക്ഷണിച്ചതിനാലാണെന്നാണ് ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്ന ഒരു കാര്യം. എന്നാല്‍, ദിവ്യയെ പരിപാടിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നു കളക്ടര്‍ കഴിഞ്ഞ ദിവസം ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മിഷണര്‍ ഗീത മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തനെ കൂടാതെ റിട്ട. അധ്യാപകനായ ഗംഗാധരന്‍ എന്നയാളും എഡിഎം കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് തന്നോടു പരാതി പറഞ്ഞിട്ടുണ്ടെന്നും ജാമ്യഹര്‍ജിയിലുണ്ട്.


എന്നാല്‍ ഈ വാദം തള്ളി ഇന്നലെ ഗംഗാധരനും രംഗത്തെത്തി. പെട്രോള്‍ പമ്പ് തുടങ്ങാനിരുന്ന പ്രശാന്തന് എന്‍ഒസി ലഭിക്കാന്‍ പണം ചെലവഴിക്കേണ്ടിവന്നുവെന്ന വാദവും ജാമ്യാപേക്ഷയിലുണ്ട്. എന്നാല്‍, പ്രശാന്തന്‍ നല്‍കിയതായി പറയുന്ന പരാതിയിലെ ഒപ്പുതന്നെ സംശയനിഴലിലായതോടെ ഈ വാദവും ദുര്‍ബലമാകും. അതേസമയം, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് അഞ്ചു ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് ഇതുവരെ ദിവ്യയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല.

കേസിലെ ഏകപ്രതിയായിട്ടും ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണു പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് ആരോപണം. മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന പതിവു പല്ലവിയാണ് പോലീസ് പറയുന്നത്. നവീന്‍ ബാബു ആത്മഹത്യ ചെയ്തതിനു ശേഷം ദിവ്യയെ പ്രതിചേര്‍ക്കാന്‍ തന്നെ പോലീസ് മൂന്നു ദിവസമാണെടുത്തത്. മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാന്‍ പോലീസ് തന്നെ സാഹചര്യമൊരുക്കി എന്ന ആക്ഷേപവുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.