എന്നാല്‍ ഈ വാദം തള്ളി ഇന്നലെ ഗംഗാധരനും രംഗത്തെത്തി. പെട്രോള്‍ പമ്പ് തുടങ്ങാനിരുന്ന പ്രശാന്തന് എന്‍ഒസി ലഭിക്കാന്‍ പണം ചെലവഴിക്കേണ്ടിവന്നുവെന്ന വാദവും ജാമ്യാപേക്ഷയിലുണ്ട്. എന്നാല്‍, പ്രശാന്തന് നല്‍കിയതായി പറയുന്ന പരാതിയിലെ ഒപ്പുതന്നെ സംശയനിഴലിലായതോടെ ഈ വാദവും ദുര്‍ബലമാകും. അതേസമയം, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് അഞ്ചു ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് ഇതുവരെ ദിവ്യയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
കേസിലെ ഏകപ്രതിയായിട്ടും ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണു പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് ആരോപണം. മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കിയതിനാല് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന പതിവു പല്ലവിയാണ് പോലീസ് പറയുന്നത്. നവീന്‍ ബാബു ആത്മഹത്യ ചെയ്തതിനു ശേഷം ദിവ്യയെ പ്രതിചേര്‍ക്കാന്‍ തന്നെ പോലീസ് മൂന്നു ദിവസമാണെടുത്തത്. മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കാന് പോലീസ് തന്നെ സാഹചര്യമൊരുക്കി എന്ന ആക്ഷേപവുമുണ്ട്.