അതേസമയം, ഇരുവരും സംസാരിക്കുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പണം നൽകിയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
പെട്രോള്‍ പമ്പിന് അനുമതി നല്കാന് തന്റെ കൈയില്‍നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതിക്കാരനായ സംരംഭകന് പ്രശാന്തൻ ആരോപിച്ചത്. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്നും പണം തന്നില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രശാന്തന്റെ ആരോപണം.