നവീന്‍ ബാബുവും പരാതിക്കാരനും തമ്മിൽ കണ്ടു
നവീന്‍ ബാബുവും പരാതിക്കാരനും തമ്മിൽ കണ്ടു
Sunday, October 20, 2024 12:59 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ ക്വാർട്ടേഴ്സിനു സമീപത്ത് പരാതിക്കാരനായ പ്രശാന്തന്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസം ഇരുവരും കണ്ടുമുട്ടിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിന് സമീപത്തുവച്ച് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് കണ്ടെത്തിയത്.

ഈ മാസം ആറിന് ഇരുവരും റോഡിൽനിന്നു സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചുരുങ്ങിയ സമയം മാത്രമായിരുന്നു സംസാരം. പരാതിക്കാരന്‍ പ്രശാന്തൻ ബൈക്കിലും നവീന്‍ബാബു നടന്നും വരുന്നതായാണ് ദൃശ്യം.

കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളജ് റോഡില്‍വച്ച് ഇരുവരും ഒരേ ദിശയിലേക്ക് നീങ്ങുകയായിരുന്നു.


അതേസമയം, ഇരുവരും സംസാരിക്കുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ പണം നൽകിയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ തന്‍റെ കൈയില്‍നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതിക്കാരനായ സംരംഭകന്‍ പ്രശാന്തൻ ആരോപിച്ചത്. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്നും പണം തന്നില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രശാന്തന്‍റെ ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.