മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറില്ലാതെ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ്
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറില്ലാതെ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ്
Monday, October 21, 2024 1:54 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറില്ലാതെ സംസ്ഥാനത്തെ മൂന്നു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കേണ്ട മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ (സിഇഒ) പട്ടിക സംസ്ഥാന സർക്കാർ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറാത്തതാണ് പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് പാർലമെന്‍റ് മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും നിയന്ത്രിക്കാൻ ആളില്ലാതാക്കിയത്.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷനു വേണ്ടി സിഇഒയാണ് നിയന്ത്രിക്കുന്നത്. കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന സഞ്ജയ് കൗൾ ഏതാനും മാസം മുൻപ് കേന്ദ്ര സാംസ്കാരിക വകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയായി ഡപ്യൂട്ടേഷനിൽ പോയിരുന്നു. ഇതിനുശേഷം അഡീഷണൽ സിഇഒയായ സി. ശർമിളയ്ക്കു ചുമതല നൽകിയിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പു ചുമതല ഇവർക്കു നൽകി ഉത്തരവിറക്കിയിട്ടില്ല. ഇതിനാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടിക അടക്കമുള്ള കാര്യങ്ങളിൽ നാഥനില്ലാത്ത അവസ്ഥയായി.


മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കേണ്ടവരുടെ പട്ടിക ഇന്നോ നാളെയോ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ടിരുന്നു. പട്ടിക കൈമാറിയാൽ വൈകാതെ നിയമനം നൽകുമെന്ന ഉറപ്പു ലഭിച്ചിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങൾ പോലും അറിയാത്തവരെ സിഇഒമാരായി നിയമിക്കുന്നത് സുതാര്യമായ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.

സാധാരണയായി പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരായി നിയമിക്കുന്നത്. ഇതിനായി ചില മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ സജീവമായി പരിഗണിച്ചിരുന്നു. നവംബർ 13നാണ് ഉപതെരഞ്ഞടുപ്പു നടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.