ജീവനക്കാരുടെ മൊഴിയെടുത്തു, ഫയലുകൾ പരിശോധിച്ചു
ജീവനക്കാരുടെ മൊഴിയെടുത്തു, ഫയലുകൾ പരിശോധിച്ചു
Sunday, October 20, 2024 12:59 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീത കണ്ണൂരിലെത്തി റവന്യു വകുപ്പ് ജീവനക്കാരുടെ മൊഴിയെടുത്തു.

യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത കളക്‌ടർ അരുൺ കെ. വിജയൻ ഉൾപ്പെടെയുള്ള റവന്യു വകുപ്പ് ജീവനക്കാരിൽനിന്നാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ എ. ഗീത മൊഴിയെടുത്തത്. നവീൻ ബാബു അഴിമതിക്കാരനല്ലെന്നാണു പൊതുവേ ലഭിച്ച വിവരമെന്നാണ് അറിയുന്നത്.

പെട്രോൾ പന്പുമായി ബന്ധപ്പെട്ട വിഷയങ്ങളും യാത്രയയപ്പ് യോഗത്തിൽ കടന്നുവന്ന് എഡിഎമ്മിനെതിരേ ആരോപണമുന്നയിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ പെട്രോൾ പന്പിന് എൻഒസി അനുവദിച്ചു കൊടുക്കാൻ പ്രത്യേക താത്പര്യം കാണിച്ചതുൾപ്പെടെയുള്ള കാര്യങ്ങളും സംബന്ധിച്ച് കമ്മീഷണർ ജീവനക്കാരിൽനിന്ന് വിവരങ്ങൾ തേടി.


ഒരു ഫയലും എഡിഎം മനഃപൂർവം വച്ചുതാമസിപ്പിച്ചിട്ടില്ലെന്നും നേരത്തെ എൻഒസി നൽകാതിരുന്നത് ബന്ധപ്പെട്ട രേഖകളുടെ അഭാവത്തിലാണെന്നും വ്യക്തമായിട്ടുണ്ടെന്നാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.