എടപ്പാളില്‍ കെഎസ്ആര്‍ടിസി യാത്രക്കാരനില്‍നിന്ന് സ്വര്‍ണം കവര്‍ന്നു
എടപ്പാളില്‍ കെഎസ്ആര്‍ടിസി  യാത്രക്കാരനില്‍നിന്ന്  സ്വര്‍ണം കവര്‍ന്നു
Monday, October 21, 2024 1:54 AM IST
എടപ്പാള്‍: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനില്‍നിന്നു വന്‍ സ്വര്‍ണക്കവര്‍ച്ച. തൃശൂരിലെ സ്വര്‍ണ വ്യാപാരിയുടെ ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണമാണു ബസില്‍ വച്ച് കവര്‍ന്നത്.

ശനിയാഴ്ച രാത്രി 10 മണിയോടെയാണു സംഭവം. മലപ്പുറം ജില്ലയിലെ തിരൂരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കുന്നതിനായ ജിബി എന്ന ജീവനക്കാരന്‍റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണാഭരണങ്ങളാണ് യാത്രയ്ക്കിടെ ബാഗില്‍നിന്നു നഷ്ടപ്പെട്ടത്. കോഴിക്കോട്ടുനിന്ന് നെടുങ്കണ്ടത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണു ജിബി കുറ്റിപ്പുറത്തുനിന്നു കയറുന്നത്. ബസില്‍ തിരക്കായതിനാല്‍ സ്വര്‍ണമടങ്ങിയ ബാഗ് പിറകില്‍ തൂക്കിയാണ് ജിബി എടപ്പാള്‍ വരെ യാത്ര ചെയ്തത്. എടപ്പാളില്‍ യാത്രക്കാര്‍ ഇറങ്ങിയതോടെ ലഭിച്ച സീറ്റീല്‍ ജിബി ഇരുന്നു. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ബോക്സ് നഷ്ടപ്പെട്ടതറിയുന്നത്. ഉടനെ ബസ് ജീവനക്കാരെ സംഭവം അറിയിക്കുകയായിരുന്നു.


തുടര്‍ന്ന് ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലെത്തിച്ച് ബസിലും യാത്രക്കാരെയും പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. സംഭവം അറിഞ്ഞ തൃശൂര്‍ സ്വദേശികളായ ഉടമകളും സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവസമയത്ത് 35 ലധികം യാത്രക്കാര്‍ എടപ്പാളില്‍ ഇറങ്ങിയതായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പറഞ്ഞു.

എടപ്പാളില്‍ ഇറങ്ങിയ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഒരു കോടി എട്ടു ലക്ഷം രൂപ വില വരുന്ന 1,512 ഗ്രാം സ്വര്‍ണമാണ് ജീവനക്കാരന്‍ വശം കൊടുത്തുവിട്ടിരുന്നതെന്നും ബന്ധുവും വിശ്വസ്തനുമാണ് ജീവനക്കാരന്‍ എന്നും ഉടമകള്‍ പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷമായി ഇവരുടെ കീഴില്‍ ജോലി ചെയ്ത് വരികയാണ് ജിബി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.