അപകടം നടന്ന സ്ഥലത്തിനടുത്തുനിന്ന് ബൈക്കിന്റെ ഫുഡ് റെസ്റ്റും ചെരുപ്പുകളും കണ്ടതിനെത്തുടർന്ന് മറ്റെതെങ്കിലും വാഹനം ഇവരുടെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതാണോ എന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചതോടെ ഇരവിപുരം പോലീസ് സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി.
ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മനീഷിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ നടക്കും.
ഹാവൽസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു മനീഷ്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു പ്രവീൺ. മനീഷിന്റെ ഭാര്യ: ശ്രുതി. മകൾ: നിള. പ്രവീണിന്റെ ഭാര്യ: സോണി. മക്കൾ: ബഥേൽ, ബ്രയാൻ.