ബൈക്ക് കുഴിയിൽ വീണു മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു
ബൈക്ക് കുഴിയിൽ വീണു മറിഞ്ഞ്   രണ്ടു യുവാക്കൾ മരിച്ചു
Sunday, October 20, 2024 12:59 AM IST
ചാത്തന്നൂർ: റോഡിലെ കുഴിയിൽവീണു നിയന്ത്രണംവിട്ട ആഡംബരബൈക്ക് റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.

പള്ളിത്തോട്ടം സംഗമം നഗർ- 57 പുത്തൻപുരയിൽ മാർഷലിന്‍റെയും മിനിയുടെയും മകൻ മനീഷ് മാർഷൽ (31), പള്ളിത്തോട്ടം സെഞ്ച്വറി നഗർ കടപ്പുറം പുറമ്പോക്കിൽ ജോസഫിന്‍റെയും ജോസ്‌വിന്‍റെയും മകൻ പ്രവീൺ (32) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ കൊല്ലം-പരവൂർ തീരദേശ റോഡിൽ ഇരവിപുരം കാക്കത്തോപ്പ് ക്ലാവർ മുക്കിലായിരുന്നു അപകടം.

പനമൂട്ടിലുള്ള സുഹൃത്തിനെ ഏൽപ്പിച്ചിരുന്ന മനീഷിന്‍റെ പുതിയ ബൈക്കും വാങ്ങി ഗർഭിണിയായ ഭാര്യയെ കാണുന്നതിനായി ക്ലാവർ മുക്കിനടുത്തുള്ള ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലെ കുഴിയിൽവീണ് റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം . റോഡിൽ വീണുകിടന്ന ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


അപകടം നടന്ന സ്ഥലത്തിനടുത്തുനിന്ന് ബൈക്കിന്‍റെ ഫുഡ് റെസ്റ്റും ചെരുപ്പുകളും കണ്ടതിനെത്തുടർന്ന് മറ്റെതെങ്കിലും വാഹനം ഇവരുടെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതാണോ എന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചതോടെ ഇരവിപുരം പോലീസ് സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി.

ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മനീഷിന്‍റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തോപ്പ് സെന്‍റ് സ്റ്റീഫൻസ് പള്ളിയിൽ നടക്കും.

ഹാവൽസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു മനീഷ്. പെയിന്‍റിംഗ് തൊഴിലാളിയായിരുന്നു പ്രവീൺ. മനീഷിന്‍റെ ഭാര്യ: ശ്രുതി. മകൾ: നിള. പ്രവീണിന്‍റെ ഭാര്യ: സോണി. മക്കൾ: ബഥേൽ, ബ്രയാൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.