ഡിജെ ഷോയ്ക്കിടെ മൊബൈല്‍ മോഷണം: ഡൽഹി സംഘത്തെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി
ഡിജെ  ഷോയ്ക്കിടെ  മൊബൈല്‍  മോഷണം: ഡൽഹി സംഘത്തെ കൊച്ചിയിലെത്തിച്ച്  അറസ്റ്റ് രേഖപ്പെടുത്തി
Monday, October 21, 2024 2:02 AM IST
കൊച്ചി: അലന്‍ വാക്കറുടെ കൊച്ചിയിലെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്‌ടിച്ച ഉത്തരേന്ത്യന്‍ സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. ഡല്‍ഹി സംഘത്തിലെ അതിക് ഉര്‍ റഹ്‌മാന്‍(38), വാസിം അഹമ്മദ്(32), മുംബൈ സംഘത്തിലെ സണ്ണി ഭോല യാദവ്(27), ശ്യാം ബരൻവാൾ(32) എന്നിവരാണ് അറസ്റ്റിലായത്. പരസ്പരബന്ധമില്ലാത്ത രണ്ടു സംഘങ്ങളും മോഷണം നടത്തുന്നതിനുവേണ്ടി മാത്രമാണു കൊച്ചിയിലെത്തിയത്. മോഷണത്തിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പോലീസിന്‍റെ വിശദീകരണം.

ഡല്‍ഹിയില്‍നിന്നു പിടികൂടിയ പ്രതികളെ ഇന്നലെ കൊച്ചിയിലെത്തിച്ചു. മുംബൈയില്‍ പിടിയിലായ പ്രതികളെ വൈകാതെ കൊച്ചിയിലെത്തിക്കും. ഡല്‍ഹി സംഘം ബാബാഗഞ്ജില്‍നിന്നും മുംബൈ സംഘം താനെയില്‍നിന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണ്. മറ്റു പ്രതികളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ ഇവരുടെ അറസ്റ്റുമുണ്ടാകും. രണ്ടു സംഘങ്ങളില്‍നിന്നുമായി 23 ഫോണുകള്‍ പോലീസ് കണ്ടെടുത്തു.

അറസ്റ്റിലായ അതിക് ഉര്‍ റഹ്‌മാന്‍ ഡല്‍ഹിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വഞ്ചന, കവര്‍ച്ച തുടങ്ങി എട്ടു കേസുകളില്‍ പ്രതിയാണ്. നാല് മോഷണക്കേസില്‍ വാസിം അഹമ്മദ് അറസ്റ്റിലായിട്ടുണ്ട്. സണ്ണി ഭോല യാദവ് നാലും ശ്യാം ബരൻവാൾ ഏഴും മോഷണക്കേസുകളില്‍ പ്രതികളാണ്.

ഈ മാസം ആറിന് ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടിലായിരുന്നു സംഗീതനിശ. ആറായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയുടെ വിഐപി ഗേറ്റിലായിരുന്നു മോഷണം. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയും ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചു നടത്തിയ നീക്കങ്ങളുമാണ് പ്രതികളിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.

ശ്യാം ബരൻവാള്‍ ബംഗളൂരുവിലെ ഫീനിക്‌സ് മാര്‍ക്കറ്റ്‌ സിറ്റി മാളില്‍ 2022ല്‍ നടന്ന ഡിജെ ഷോയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്‌ടിച്ച കേസിലെ പ്രതികളിലൊരാളാണ്. ബംഗളൂരുവില്‍ സമാന മോഷണം നടന്ന വിവരമറിഞ്ഞാണ് അന്വേഷണസംഘം ഇവരിലേക്ക് എത്തിയത്. മാധേവപുര പോലീസില്‍നിന്ന് അന്വേഷണസംഘത്തിനു മോഷ്‌ടാക്കളുടെ വിവരങ്ങള്‍ ലഭിച്ചു.
ഇവര്‍ ബോള്‍ഗാട്ടി പാലസില്‍ അലന്‍ വാക്കര്‍ ഷോ നടന്നപ്പോള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നതായി ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. പിന്നീട് ഇവര്‍ താമസിച്ചിരുന്ന മുംബൈ താനെയില്‍നിന്നുമാണ് പോലീസ് വലയിലാകുന്നത്. ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍നിന്നു നഷ്‌ടപ്പെട്ട മൊബൈല്‍ ഫോണുകളിലൊന്നിന്‍റെ ടവര്‍ ലൊക്കേഷന്‍ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. ഡല്‍ഹിയിലെ ചോര്‍ ബസാറില്‍ മൊബൈലുകളെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഡല്‍ഹിയിലേക്കു തിരിച്ചതും പ്രതികളെ പിടികൂടിയതും.


23 ഫോണുകള്‍ കണ്ടെടുത്തു

39 മൊബൈലുകളാണ് മോഷണം പോയത്. അറസ്റ്റിലായ പ്രതികളില്‍നിന്ന് 23 മൊബൈലുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത എല്ലാ മൊബൈൽ ഫോണുകളും കൊച്ചിയില്‍നിന്നു മോഷണം പോയതാണെന്നു വ്യക്തമായിട്ടില്ല. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

അതേസമയം, ഫോണുകളിലെ ഫോട്ടോകളോ മറ്റു വിവരങ്ങളോ ചോര്‍ത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും. കര്‍ശനമായ സുരക്ഷാസംവിധാനങ്ങളുള്ള ഐഫോണുകളടക്കം സംഘം വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. മൊബൈലുകള്‍ പൊളിച്ചെടുത്ത് പാര്‍ട്‌സുകളാക്കി വില്പന നടത്താനാണ് ഇവര്‍ പദ്ധതിയിട്ടതെന്നാണു വിവരം.

മോഷണത്തിനെത്തിയത് വിമാനത്തിലും ട്രെയിനിലും

കഴിഞ്ഞ ആറിനു ട്രെയിന്‍ മാര്‍ഗമാണ് അതിഖുര്‍ റഹ്‌മാനും വാസിം അഹമ്മദും ട്രെയിന്‍മാര്‍ഗം കൊച്ചിയിലെത്തിയത്. നഗരത്തില്‍ ഒരു ലോഡ്ജില്‍ മുറിയെടുത്ത ഇരുവരും വൈകുന്നേരം 5.30ഓടെ ബോള്‍ഗാട്ടിയിലെ പരിപാടി സ്ഥലത്തെത്തി. ഇവിടെനിന്ന് പാസ് തരപ്പെടുത്തി അകത്ത് കടന്നുകൂടുകയായിരുന്നു.

വിമാനമാര്‍ഗമാണു മുംബൈസംഘം കൊച്ചിയിലെത്തിയത്. വ്യാജപേരിലെടുത്ത ടിക്കറ്റുകൊണ്ടാണ് അകത്തു പ്രവേശിപ്പിച്ചത്. ഇരുസംഘങ്ങളും പിറ്റേന്നു രാവിലെയാണ് ട്രെയിനിലും വിമാനത്തിലുമായി മടങ്ങിയത്.

തിക്കും തിരക്കും മുതലെടുത്ത് മോഷണം

തിക്കും തിരക്കും പാട്ടിന്‍റെ അമിതശബ്‌ദവും മുതലെടുത്തായിരുന്നു മോഷണം. സംഗീതനിശയ്ക്കുശേഷം പുറത്തിറങ്ങിയപ്പോഴാണ് ഫോണുകള്‍ നഷ്‌ടപ്പെട്ടെന്ന് പലരും അറിഞ്ഞത്. പറവൂര്‍ സ്വദേശിയായ യുവാവാണ് ആദ്യപരാതിയുമായി മുളവുകാട് പോലീസിനെ സമീപിച്ചത്.
പിന്നാലെ 35 പരാതികള്‍കൂടി എത്തി. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.