ഇവയൊന്നും തിരികെ വാങ്ങി സർവകലാശാലയ്ക്ക് നൽകാതെയാണ് സിസതോമസ് റിട്ടയർ ചെയ്തത്. രേഖകൾ കൈമാറാൻ സർവകലാശാല നോട്ടീസ് നൽകിയപ്പോൾ അവയെല്ലാം രാജ്ഭവന് കൈമാറി എന്നാണ് സിസ തോമസ് നൽകിയ മറുപടി.
തുടർന്ന് രാജ്ഭവനിൽ നിന്നും രേഖകൾ വീണ്ടെടുക്കാൻ സർവകലാശാല രജിസ്ട്രാർ നടപടി സ്വീകരിച്ചു. തുടർന്ന് രജിസ്ട്രാർ രാജ്ഭവന് കൈമാറിയ കത്തിൽ രേഖകളുടെ കോപ്പിയാണ് സിസ തോമസ് കൈമാറിയതെന്നും അസൽ അവർ തിരികെ കൈപ്പറ്റിയെന്നും രാജ്ഭവൻ കത്തിലൂടെ അറിയിച്ചു.
ഇന്നലെ ഈ കത്ത് പരിഗണിച്ച ബോർഡ് ഓഫ് ഗവർണേഴ്സ് അംഗങ്ങൾ പോലീസ് നടപടികൾക്ക് നിർദേശം വച്ചെങ്കിലും തുടർ നടപടികൾക്കായി സിൻഡിക്കറ്റിനെ ചുമതലപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ വകുപ്പുവഴി പോലീസ് നടപടികൾക്കാണ് സാധ്യത.