ആൾമാറാട്ടവും റെയിൽവേ ഉദ്യോഗസ്ഥരും ഇടനിലക്കാരായ ഏജന്റുമാരും അനധികൃതമായി പണം കൈപ്പറ്റുന്നതുമാണ് പ്രധാന തട്ടിപ്പുകൾ. റിസർവേഷനുള്ള കാലാവധി കുറയ്ക്കുമ്പോൾ ഇത് ഒരു പരിധിവരെ തടയാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടുതൽ ദിവസത്തെ കാലയളവ് നൽകിയിരുന്നപ്പോൾ ടിക്കറ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള സാധ്യതയും കൂടുതലായിരുന്നു. ഇതിന് തടയിടാനും ഇപ്പോൾ പ്രഖ്യാപിച്ച മാറ്റംകൊണ്ട് കഴിയും.
യാത്രയ്ക്ക് തൊട്ടുമുമ്പുവരെ വാങ്ങാനുള്ള അവസരം ഉള്ളതിനാൽ ജനറൽ ക്ലാസ് ടിക്കറ്റ് എടുക്കുന്നവരെ പുതിയ പരിഷ്കാരം ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ല എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
യാത്രയ്ക്ക് വരാതിരിക്കുന്നതും കാൻസലേഷനും ഗണ്യമായി കുറയ്ക്കാൻ സാധിച്ചാൽ റെയിൽവേയ്ക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ മുൻകൂട്ടി പ്രഖ്യാപിക്കാൻ സാധിക്കുമെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.