റിസർവേഷൻ കാലാവധി കുറയ്ക്കൽ: വിശദീകരണവുമായി റെയിൽവേ
റിസർവേഷൻ കാലാവധി കുറയ്ക്കൽ:  വിശദീകരണവുമായി റെയിൽവേ
Saturday, October 19, 2024 11:10 PM IST
എസ്.ആർ. സുധീർ കുമാർ

കൊല്ലം: ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ കാലാവധി 120 ദിവസത്തിൽനിന്ന് 60 ആക്കി വെട്ടിച്ചുരുക്കിയതിൽ വിശദീകരണവുമായി റെയിൽവേ. കാലാകാലങ്ങളിൽ റിസർവേഷൻ കാലാവധിയിൽ മാറ്റങ്ങൾ വരുത്താറുണ്ട്. 30 മുതൽ 120 ദിവസംവരെ ഈ മാറ്റം നടപ്പാക്കിയിട്ടുമുണ്ട്.

1981 മുതൽ വിവിധ കാലയളവുകളിലെ മാറ്റം വിശദമായി വിശകലനം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായത് 60 ദിവസമാണെന്ന തീരുമാനത്തിൽ ഇപ്പോൾ എത്തിയതെന്നും അധികൃതർ വിശദീകരിക്കുന്നു.

1993 ഒക്‌ടോബർ ഒന്നു മുതൽ 1995 ജൂൺ 30 വരെ 45 ദിവസമായിരുന്നു മുൻകൂർ റിസർവേഷന് അനുവദിച്ചിരുന്നത്.1995 സെപ്റ്റംബർ ഒന്നുമുതൽ 1998 ജനുവരി 31 വരെ 30 ദിവസമായിരുന്നു അഡ്വാൻസ് റിസർവേഷന്‍റെ കാലാവധി.

2024 നവംബർ ഒന്നു മുതൽ ഈ കാലാവധി 60 ദിവസമായി നിജപ്പെടുത്തിയതിന്‍റെ കാരണങ്ങളും വിശദീകരണത്തിൽ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. 120 ദിവസം മുമ്പുള്ള യാത്ര ആസൂത്രണം ചെയ്യൽ ഏറെ ദൈർഘ്യമേറിയതാണ്. ടിക്കറ്റ് റിസർവ് ചെയ്ത പലരും യാത്രയ്ക്ക് വരാതെയുമുണ്ട്. ഇതു കാരണം കാൻസലേഷൻ ശതമാനം ഉയരുന്നു. മാത്രമല്ല സീറ്റുകളും ബർത്തുകളും പാഴായിപ്പോകുന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ ടിക്കറ്റ് റദ്ദാക്കൽ ശതമാനം 21ൽ എത്തി നിൽക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നാലു മുതൽ അഞ്ച് ശതമാനം ആൾക്കാർ യാത്രയ്ക്ക് വരുന്നുമില്ല. ഇക്കാര്യം വണ്ടികൾ പുറപ്പെടുന്നതു വരെയും അറിയാനും സാധിക്കുന്നില്ല. ടിക്കറ്റുകൾ റദ്ദാക്കുകയും യാത്രക്കാർ വരാതിരിക്കുകയും ചെയ്യുന്നതിനാൽ വൻ തട്ടിപ്പുകളും ക്രമക്കേടുകളും അരങ്ങേറുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്.


ആൾമാറാട്ടവും റെയിൽവേ ഉദ്യോഗസ്ഥരും ഇടനിലക്കാരായ ഏജന്‍റുമാരും അനധികൃതമായി പണം കൈപ്പറ്റുന്നതുമാണ് പ്രധാന തട്ടിപ്പുകൾ. റിസർവേഷനുള്ള കാലാവധി കുറയ്ക്കുമ്പോൾ ഇത് ഒരു പരിധിവരെ തടയാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടുതൽ ദിവസത്തെ കാലയളവ് നൽകിയിരുന്നപ്പോൾ ടിക്കറ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള സാധ്യതയും കൂടുതലായിരുന്നു. ഇതിന് തടയിടാനും ഇപ്പോൾ പ്രഖ്യാപിച്ച മാറ്റംകൊണ്ട് കഴിയും.

യാത്രയ്ക്ക് തൊട്ടുമുമ്പുവരെ വാങ്ങാനുള്ള അവസരം ഉള്ളതിനാൽ ജനറൽ ക്ലാസ് ടിക്കറ്റ് എടുക്കുന്നവരെ പുതിയ പരിഷ്കാരം ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ല എന്നാണ് അധികൃതരുടെ വിലയിരുത്തൽ.

യാത്രയ്ക്ക് വരാതിരിക്കുന്നതും കാൻസലേഷനും ഗണ്യമായി കുറയ്ക്കാൻ സാധിച്ചാൽ റെയിൽവേയ്ക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ മുൻകൂട്ടി പ്രഖ്യാപിക്കാൻ സാധിക്കുമെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.