വഖഫ് ഭേദഗതി : നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണമെന്നു കോതമംഗലം രൂപത ജാഗ്രതാ സമിതി
Monday, October 21, 2024 1:33 AM IST
കോതമംഗലം: വഖഫ് ഭേദഗതി വിഷയത്തിൽ കേരള നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണമെന്നു കോതമംഗലം രൂപത ജാഗ്രതാ സമിതി. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയെന്ന വാർത്ത കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ്.

വഖഫ് നിയമത്തിലെ അപാകതകൾ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകൾ ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളെ ശ്ലാഘിക്കുന്നുവെന്ന് പറഞ്ഞ ജാഗ്രതാസമിതി, കേരള നിയമസഭാംഗങ്ങൾ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വഖഫ് നിയമത്തിന്‍റെ പിൻബലത്തിൽ വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ അന്യരാക്കപ്പെടുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്ന മനുഷ്യരെ കണ്ടില്ലെന്നു നടിക്കുന്നത് പക്ഷപാതപരമാണ്.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ജനങ്ങൾക്കെല്ലാം തുല്യമാണെന്നിരിക്കേ, അതിന്മേലുള്ള കടന്നുകയറ്റം കണ്ടില്ലെന്നു നടിക്കുന്ന നിയമസഭാംഗങ്ങൾ നിയമസംഹിതയെത്തന്നെയാണു വെല്ലുവിളിക്കുന്നത്. അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ സമീപനമെന്നു പൊതുസമൂഹം സംശയിച്ചാൽ തെറ്റു പറയാനാകില്ല.


ജനദ്രോഹപരമായ ഇത്തരം സമീപനങ്ങളെ കൈയും കെട്ടി നോക്കിനിൽക്കാൻ കഴിയില്ലെന്നും വഖഫ് നിയമത്തിൽ കാലാനുസൃതവും നീതിപൂർവകവുമായ ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജാഗ്രതാ സമിതി ഡയറക്ടർ ഫാ. ജേക്കബ് റാത്തപ്പിള്ളിൽ ആവശ്യപ്പെട്ടു.

വഖഫ് നിയമത്തിലെ അന്യായം കൊണ്ട് ദുരിതം അനുഭവിക്കുന്ന മുനന്പം നിവാസികളെ കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിലും മറ്റു രൂപതാംഗങ്ങളും സമരപ്പന്തലിൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.