ദിവ്യക്കെതിരേയുള്ള നടപടി പാർട്ടിക്കാര്യമെന്ന് എം.വി. ഗോവിന്ദൻ
ദിവ്യക്കെതിരേയുള്ള നടപടി പാർട്ടിക്കാര്യമെന്ന് എം.വി. ഗോവിന്ദൻ
Monday, October 21, 2024 1:54 AM IST
പത്തനംതിട്ട: കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യക്കെതിരേ ഇനിയുള്ള നടപടി പാര്‍ട്ടിക്കാര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മലയാലപ്പുഴയില്‍ എഡിഎം നവീന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം. ദിവ്യക്കെതിരേ സംഘടനപരമായ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് അത് പാര്‍ട്ടിക്കുള്ളിലെ കാര്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ജനങ്ങളുമായി ബന്ധപ്പെട്ടത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനമായിരുന്നു. ആ സ്ഥാനത്തുനിന്ന് നീക്കുകയെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നടപടി. അത് ഇതിനോടകം എടുത്തുകഴിഞ്ഞു. അത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

പാര്‍ട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണ്. അപ്രതീക്ഷിതമായ മരണം കുടുംബത്തെ മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണെന്ന് ഗോവിന്ദൻ പറഞ്ഞു. നവീന്‍ ബാബുവിന്‍റെ ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടുമെല്ലാം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സര്‍വവും നഷ്ടപ്പെട്ട തങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ വേണമെന്നും അദ്ദേഹത്തിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്. എല്ലാ അര്‍ഥത്തിലും പാര്‍ട്ടി നവീനിന്‍റെ കുടുംബത്തിനൊപ്പമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.


ഇക്കാര്യത്തില്‍ പാര്‍ട്ടി കണ്ണൂരിലും പത്തനംതിട്ടയിലും രണ്ട് തട്ടിലാണെന്ന പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ലെന്നും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ രാവിലെയാണ് എം.വി. ഗോവിന്ദൻ മലയാലപ്പുഴയിൽ നവീൻ ബാബുവിന്‍റെ വീട്ടിലെത്തിയത്. ഇദ്ദേഹത്തോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, രാജു ഏബ്രഹാം എന്നിവരും ഒപ്പമുണ്ടായിരുന്നു. അതേസമയം കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് നവീൻ ബാബുവിന്‍റെ കുടുംബം, സിപിഎം സംസ്ഥാന സെക്രട്ടറിയോട് ആശങ്ക പങ്കുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.