വയോധിക വെട്ടേറ്റ് മരിച്ചനിലയിൽ; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി
Monday, May 20, 2024 4:49 AM IST
കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് തോന്നിക്കയിൽ വീടിനുള്ളിൽ വയോധികയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വേണാട്ട് വീട്ടിൽ ലീല (64) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജോസഫ് (ജോയി-75) പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം.

കൊലപാതകം നടത്തിയതിനു ശേഷം ജോയി പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്നാണ് അയൽവാസികൾ പോലും സംഭവമറിഞ്ഞത്. ജോയി അരിവാൾ ഉപയോഗിച്ച് ലീലയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയതിന് ശേഷം കോലഞ്ചേരി പള്ളി പരിസരത്ത് ഇയാളെ കണ്ടിരുന്നതായി സമീപവാസികൾ അറിയിച്ചു. കൊലപാതക കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.


ജോസഫും ലീലയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മൂന്നു മക്കളും വിദേശത്താണ്. മകൻ എൽദോസിന്‍റെ അടുത്തു നിന്ന് മൂന്നു ദിവസം മുമ്പാണ് ലീല നാട്ടിൽ മടങ്ങിയെത്തിയത്. ഡൈനിംഗ് റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. മക്കൾ: സ്മിത (കുവൈറ്റ്), സരിത (കുവൈറ്റ്), എൽദോസ് (ഓസ്ട്രേലിയ). മരുമക്കൾ: മനോജ് തോമസ്, മനോജ് നൈനാൻ, അനു.