ലോക വയോജന ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇടുക്കി രൂപത
Friday, July 26, 2024 11:20 PM IST
കരിമ്പൻ: ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിന്‍റെ ഇടുക്കി രൂപതയിലെ ഒരുക്കങ്ങൾ പൂർത്തിയായി. ഈശോയുടെ വല്യപ്പനും വല്യമ്മയുമായ വിശുദ്ധ യോവാക്കീമിന്‍റെയും വിശുദ്ധ അന്നയുടെയും തിരുനാളിനോടനുബന്ധിച്ച് എല്ലാവർഷവും ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ലോകവയോജനദിനം ആചരിക്കുന്നത്. 2021 ലാണ് ഫ്രാൻസിസ് മാർപാപ്പ വയോജന ദിനാചരണം ആരംഭിച്ചത്. പരാശ്രയത്വത്തിന്‍റെ പാതയിലൂടെ നീങ്ങുന്ന മുതിർന്നവരോട് പുലർത്തേണ്ട ആദരവും അംഗീകാരവും പുതുതലമുറയെ അറിയിക്കുവാനും തങ്ങൾ സ്നേഹിക്കപ്പെടുന്നവരാണ് എന്ന അനുഭവം പ്രായമായവർക്കായി പങ്കുവയ്ക്കുവാനും സാധിക്കണം എന്നതാണ് ഈ ദിനാചരണത്തിന്‍റെ സന്ദേശം.

മാർപാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന മുത്തശി മുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോകവയോജന ദിനാചരണം ഇടുക്കി രൂപതയിൽ സവിശേഷമായി ആചരിക്കണമെന്ന് രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ആഹ്വാനം ചെയ്തു. വൃദ്ധർക്കും പ്രായമായ മാതാപിതാക്കൾക്കും ഹൃദ്യമായ അനുഭവമാകുന്ന വിധത്തിൽ ഈ ദിനം ആചരിക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആരോഗ്യമുള്ള കാലമത്രയും കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഠിനാധ്വാനം ചെയ്ത മാതാപിതാക്കളെ പ്രായമാകുമ്പോൾ വലിയ കടപ്പാടോടുകൂടി സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പുതിയ തലമുറയെ ഓർമിപ്പിക്കുക.


വാർധക്യത്തിൽ എത്തിയവരാരും തനിച്ചല്ല എന്ന പ്രത്യാശയുടെ സന്ദേശം അവർക്ക് കൊടുക്കുക തുടങ്ങിയവയാണ് ദിനാചരണത്തിന്‍റെ ലക്ഷ്യം. മുതിർന്നവരോട് കാണിക്കുന്ന സ്നേഹവും പരിഗണനയും ആചരണത്തിൽ മാത്രം ഒതുങ്ങാതെ ജീവിതത്തിന്‍റെ ശീലമാക്കി മാറ്റുവാൻ ഈ വയോജന ദിനാചരണം കാരണമാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രൂപതാതല ദിനാചരണം നടക്കും.

ഫാമിലി അപ്പോസ്തലേറ്റ് -കാമാക്ഷി സെന്‍റ് ആന്‍റണീസ് പള്ളി. മിഷൻ ലീഗ്, തിരുബാലസഖ്യം - നാലുമുക്ക് ഹോളി ഫാമിലി പള്ളി. കെസിവൈഎം - പന്നിയാർകുട്ടി സെന്‍റ് മേരീസ് പള്ളി. പിതൃവേദി, മാതൃവേദി - തൊവരയാർ ഇൻഫന്‍റ് ജീസസ് പള്ളി. കെസിഎസ്എൽ - നെടുങ്കണ്ടം ആകാശപ്പറവകൾ.

എകെസിസി - ഇരട്ടയാർ അൽഫോൻസാ ഭവൻ. മീഡിയാ കമ്മീഷൻ -മുരിക്കാശേരി സെന്‍റ് മേരീസ് ഫൊറോനാ പള്ളി. ഹൈറേഞ്ച് ഡെവലപ്മെന്‍റ് സൊസൈറ്റി - വാഴത്തോപ്പ് ഷന്താൾ ഹോം എന്നിവിടങ്ങളിൽ ദിനാചരണ പരിപാടികൾ നടക്കും. കൂടാതെ രൂപതയിലെ എല്ലാ ഇടവകകളിലും വിപുലമായ പരിപാടികളോടെ വയോജന ദിനാചരണം നടക്കും.