വിദ്യാർഥികൾ സ്കൂളിലെത്തുന്നത് ചുള്ളിയാർപ്പുഴയിലെ ഒഴുക്കിലൂടെ
Saturday, July 27, 2024 1:32 AM IST
മുതലമട: നാഗർപാടത്തുനിന്നും മുതലമട ഹയർ സെക്കന്‍ഡറി സ്കൂളിലേക്ക് വിദ്യാർഥികൾ എത്തുന്നതു ചുള്ളിയാർപ്പുഴയിലെ ഒഴുക്ക് നീന്തിക്കടന്ന്.

അപകടാവസ്ഥ വിവാദ മായതോടെ ബന്ധപ്പെട്ട പഞ്ചായത്താകൃതർ പരിഹാര നടപടികളുമായി രംഗത്ത്. ആറുവിദ്യാർഥികളാണ് പതിവായി ഈ പുഴയിലുടെനടന്ന് സ്കൂളിലെത്തിക്കൊണ്ടിരുന്നത്.

ജൂലൈ ആരംഭിച്ചതു മുതൽ പുഴയിൽ ജലനിരപ്പു കൂടിവരികയായിരുന്നു. നിർധന കുടുംബ വിദ്യാർഥികളായതിനാൽ ഇവർക്ക് വാഹന സൗകര്യമുണ്ടായില്ല.

പുഴകടന്നാലേ സ്കൂളിലെത്താനാവു എന്നതാണ് അവസ്ഥ.അപകടഭീഷണിയിൽ പുഴയിലുടെ പരസ്പരം കൈപിടിച്ചു വരുന്ന ദൃശ്യം പുറംലോകം അറിഞ്ഞതോടെയാണ് മുതലമട പഞ്ചായത്ത് അധികൃതർ ഇടപെട്ടത്.

രക്ഷിതാക്കൾ, സ്കൂൾ അധ്യാപകർ, പഞ്ചായത്ത് അംഗങ്ങളെ ഉൾപ്പെടുത്തി ഇന്നലെ വൈകുന്നേരം അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്‍റ് പി. കല്പനാദേവി യോഗത്തിൽ അധ്യക്ഷത വഹിച്ചു.


കാലവർഷം കഴിയുന്നതുവരേയും പുഴയിൽ വെള്ളമെത്തുന്ന സമയങ്ങളിലും ഈ വിദ്യാർഥികൾക്ക് സ്കൂളിലെത്താനും തിരിച്ചു വീട്ടിലെത്താനും വാഹനസൗ കര്യം ഏർപ്പെടുത്താൻ പഞ്ചായത്ത ധികൃതർ തീരുമാനിച്ചു.

ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കളക്ടറിൽ നിന്നും അനുമതിതേടാനും നടപടി ഉണ്ടാവുമെന്നും പ്രസിഡന്‍റ് യോഗത്തിൽ ഉറപ്പുനൽകി. 2018ലുണ്ടായ പ്രളയത്തിലാണ് ചുള്ളിയാർ പുഴപ്പാലം തകർന്നത്.

2024-25 വർഷം സ്പിൽ ഓവറായി കണക്കാക്കി പാലം പുനർനിർമിക്കാൻ അടിയന്തര നടപടികളെ ടുക്കാനും ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.