പാലാ: ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിനു തടയിടാന്‍ പുതിയ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്കു പണം നല്‍കേണ്ടേന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം.

ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. മാര്‍ച്ച് ഒന്നു മുതലാണ് തീരുമാനം നടപ്പാക്കുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികള്‍ മീറ്റര്‍ ഇടാതെ ഓടുന്നുവെന്നും തോന്നുംപടി ചാര്‍ജ് ഈടാക്കുന്നുവെന്നും കാണിച്ച് ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരം എന്ന നിലയില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറായതെന്ന് കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ്റ് ആര്‍ടിഒ സി. ശ്യാം പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന നിര്‍ദേശം പാലിച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍തന്നെയാണ് സ്റ്റിക്കര്‍ പതിപ്പിക്കേണ്ടത്. എന്നാല്‍, ഇതു പ്രായോഗികമായി നടപ്പാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ഈ ഉത്തരവിനെ ഓട്ടോറിക്ഷാ തൊഴിലാളികളും സംഘടനകളും എതിര്‍ക്കാനുള്ള സാധ്യത ഏറെയാണ്.