മാലിന്യങ്ങൾ നിറഞ്ഞ് ഓവുചാലിലെ വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുന്നു
Thursday, May 23, 2024 12:44 AM IST
പെരുമ്പടവ്: കാലവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി മലയോര മേഖലയിലെ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുമുള്ള റോഡുകളുടെ ഓവുചാലുകൾ പുനക്രമീകരിക്കണം എന്ന ആവശ്യം ശക്തമായി.

ഭൂരിഭാഗം റോഡുകളുടെയും ഓവുചാലുകൾ നികന്ന നിലയിലാണ്. ചില സ്ഥലങ്ങളിൽ മാലിന്യങ്ങൾ കൊണ്ട് വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുന്നു.

എന്നാൽ മറ്റു ചില ഇടങ്ങളിൽ സ്വകാര്യ വ്യക്തികൾ സൗകര്യാർഥം വാഹനങ്ങൾ കയറ്റുന്നതിന് വേണ്ടി ഓവുചാലുകൾ മണ്ണിട്ടും മറ്റും നികത്തിയ നിലയിലാണ്. ഇതു കാരണം വേനൽ മഴയിൽ വെള്ളം ശക്തമായി റോഡിലൂടെ കുത്തിയൊഴുക്കാണ്. ഇതോടൊപ്പം ചരലും മറ്റ് മാലിന്യങ്ങളും റോഡിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

ഇത് വാഹന യാത്രക്കാർക്ക് പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ്. ദിവസവും നിരവധി ഇരുചക്ര വാഹന യാത്രക്കാർ റോഡിൽ വീണ് അപകടങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. കാലവർഷം തുടങ്ങുന്നതിനു മുമ്പ് തന്നെ ഈ പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.