കടയിൽ പെരുന്പാന്പ്, ഓട്ടോയിൽ പെരുന്പാന്പിൻ കുഞ്ഞ്
Sunday, June 23, 2024 7:29 AM IST
ഇരിട്ടി: ഇരിട്ടിയിലെ കടയിൽ നിന്ന് പെരുന്പാന്പിനെയും ഓട്ടോറിക്ഷയിൽ നിന്ന് പെരുന്പാന്പിൻ കുഞ്ഞിനെയും പിടികൂടി. പഴയ പോസ്റ്റ് ഓഫീസിനു സമീപത്തെ സാദി ലേഡീസ് ഷോപ്പിൽ നിന്നുമാണ് ഇന്നലെ പുലർച്ചെ പെരുന്പാന്പിനെ പിടികൂടിയത്.

പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. ഇതുവഴി പോകുന്ന യാത്രക്കാരാണ് പാന്പ് കടയക്കുള്ളിലേക്ക് കയറുന്നത് കണ്ടത് ഉടൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് എത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.


ഇന്നലെ വൈകുന്നേരം കീഴൂർ പെട്രോൾ പന്പിന് സമീപത്ത് നിന്നാണ് ഓട്ടോറിക്ഷയിൽ നിന്ന് പെരുന്പാന്പിൻ കുഞ്ഞിനെ കണ്ടെത്തിയത് ഇതിനെയും ഫൈസൽ എത്തി പിടികൂടുകയായിരുന്നു.

വെള്ളിയാഴ്ച ഇരിട്ടി ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ വിവ ഗോൾഡിൽ നിന്നും പെരുമ്പാമ്പിൻ കുട്ടിയെയും മാടത്തിൽ കാറിന്‍റെ ബോണറ്റിനുള്ളിൽ കയറിക്കൂടിയ നീർക്കോലിയെയും ഫൈസൽ പിടികൂടിയിരുന്നു. ഏതാനും ആഴ്ചകൾക്കു മുന്പ് ഇരിട്ടിയിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ നിന്ന് മൂർഖനെയും പിടികൂടിയിരുന്നു.