അവഗണന തുടർന്നാൽ ജനം നിയമം കൈയിലെടുക്കും: കെ.എൽ. പൗലോസ്
Monday, June 24, 2024 6:16 AM IST
കൽപ്പറ്റ: വന്യമൃഗശല്യംമൂലം പൊറുതിമുട്ടുന്ന ജില്ലയിലെ ജനങ്ങളോടുള്ള കടുത്ത അവഗണനയും വഞ്ചനയും സർക്കാരും വനം വകുപ്പും തുടരുകയാണെന്ന് കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.എൽ. പൗലോസ് ആരോപിച്ചു.

കടുവയും ആനയും അടക്കം വന്യജീവികൾ ജനങ്ങളുടെ സ്വൈരം കെടുത്തുകയാണ്. ഈ സാഹചര്യത്തിലും സൗത്ത് വയനാട് ഡിഎഫ്ഒയുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. സുഗന്ധഗിരി മരംമുറി വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡിഎഫ്ഒയെ സ്ഥലംമാറ്റിയത്. പകരം നിയമനം നടത്തിയില്ല. ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരെ പരിശീലനത്തിനു അയച്ചിരിക്കയാണ്.

വിരമിക്കാൻ രണ്ടുമാസം മാത്രം ബാക്കിയുള്ള റേഞ്ച് ഓഫീസറും പരിശീലനത്തിനു വിട്ടവരിൽ ഉൾപ്പെടും. ജനങ്ങൾക്കു സംരക്ഷണം നൽകാനും ആത്മവിശ്വാസം പകരാനും ഉത്തരവാദപ്പെട്ടവർ ഇല്ലാത്ത അവസ്ഥയാണ് ജില്ലയിൽ.

കേണിച്ചിറയ്ക്കു സമീപം മൂന്നു ദിവസത്തിനിടെ നാല് പശുക്കളെയാണ് കടുവ കൊന്നത്. പുൽപ്പളളി പഞ്ചായത്തിന്‍റെ പല ഭാഗങ്ങളിലും കാട്ടനകൾ കൃഷിയിടങ്ങൾ തരിപ്പണമാക്കുകയാണ്. സർക്കാരും വനം വകുപ്പും നിസംഗത തുടർന്നാൽ ജനം നിയമം കൈയിലെടുക്കുന്ന സാഹചര്യം സംജാതമാകുമെന്ന് പൗലോസ് മുന്നറിയിപ്പ് നൽകി.