വാഗ്ദാനം ചെയ്ത വഴിയും മതിലുകളും പുനർനിർമിച്ചു നൽകിയില്ല
Tuesday, August 20, 2024 1:41 AM IST
ഇരിട്ടി: എടൂർ -പാലത്തുംകടവ് കെഎസ്ടിപി റീബിൽഡ് കേരള റോഡിൽ വാണിയപ്പാറ റീച്ചിൽ നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ. റോഡ് നിർമാണത്തിന് സ്ഥലം വിട്ടു കൊടുക്കുന്പോൾ പൊളിക്കേണ്ടി വന്ന മതിൽ, വീട്ടിലേക്കുള്ള വഴി, ഓവുചാലുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവ പുനർനിർമിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിച്ചിട്ടില്ല. ഓട നിർമാണത്തിലെ അശാസ്ത്രീയത റോഡിന്‍റെ നിലനിൽപ്പിനെ പോലും ബാധിക്കും. പലയിടങ്ങളിലും ഓടകളുടെ പാർശ്വഭിത്തി റോഡിനെക്കാളും ഉയരത്തിലാണ്. ഇതു കാരണം റോഡിലെ വെള്ളം ഓടകളിലേക്ക് വാർന്നു പോകാതെ റോഡിലൂടെയാണ് ഒഴുകുന്നത്.

വഴിയില്ലാതെ വീട്ടുകാർ

റോഡ് പണിക്കായി ഒന്നര വർഷം മുന്പായിരുന്നു വാണിയപ്പാറ ടൗണിലെ പ്ലാക്കിൽ ജോസിന്‍റെവീടിന്‍റെ മതിൽ പൊളിച്ചു മാറ്റിയത്. എന്നാൽ ഇത് ഇനിയും പൂർണമായും പുനർനിർമിച്ചു നൽകിയിട്ടില്ല. ഒരു കാരണങ്ങൾ പറഞ്ഞ് നിർമാണം നീട്ടിക്കൊണ്ടു പോകുകയാണ്. മതിൽ നിർമിച്ചിട്ടുണ്ടെങ്കിലും പ്ലാസ്റ്ററിംഗ് നടത്താത്തത് മതിലിന്‍റെ നിലനിൽപ്പിനെ പോലും ബാധിക്കുന്നുണ്ട്.
സമീപത്തുതന്നെ കുന്നുംപുറത്ത് തോമസിന്‍റെ മതിൽ അനുമതി പോലും വാങ്ങാതെ ജെസിബി ഉപയോഗിച്ച് പൊളിക്കുകയായിരുന്നു. ഇതോടെ 25000 രൂപ മുതൽമുടക്കി നിർമിച്ച ഗേറ്റ് ഉപയോഗിക്കാൻ കഴിയാത്തവിധം നശിച്ചു. തറപ്പേൽ ജിനീഷ് എന്ന സ്ഥലമുടമയുടെ സംരക്ഷണ ഭിത്തിയും പുനർനിർമിച്ചിട്ടില്ല.

പ്രായമായവർ ഉൾപ്പെടെ താമസിക്കുന്ന വീടുകളിലേക്കുള്ള റോഡുകൾ പൊളിച്ചെങ്കിലും ഒന്നര വർഷത്തിന് മുകളിലായി പലറോഡുകളും എന്നും സഞ്ചാരയോഗ്യമാക്കാൻ നടപടികളുണ്ടായിട്ടില്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ നിഷേധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വീട്ടുകാർ പറയുന്നു. പനക്കൽ ഗിരീശന്‍റെ വീട്ടിലേക്കുള്ള വഴി ഒന്നര വർഷത്തിൽ അധികമായി സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ തുടരുകയാണ്.

സ്ലാബില്ലാത്ത ഓവുചാലും കത്താത്ത
ഹൈമാസ്റ്റ് ലൈറ്റും !

വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന വാണിയപ്പാറ ടൗണിനു സമീപത്തെ കാരുണ്യ നഗർ ബസ് സ്റ്റോപ്പിനു സമീപത്തെ ഓടകൾ സ്ലാബിട്ട് മൂടാത്തത് അപകടക്കെണിയാവുകയാണ്. പലപ്പോഴായി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഓവുചാലിൽ വീണ് പരിക്കേറ്റതായി നാട്ടുകാർ പറഞ്ഞു. സമീപത്തെ കലുങ്കിന് സുരക്ഷാ വേലി നിർമിക്കാത്തതും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് കത്താറില്ല. സ്ഥാപിച്ച ശേഷം ആകെ രണ്ടു ദിവസമാണ് ഇത് പ്രകാശിച്ചതെന്ന് പഞ്ചായത്തംഗം സീമ സനോജ് പറഞ്ഞു.