ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
Wednesday, August 21, 2024 12:52 AM IST
കണ്ണൂർ: ശ്രീനാരായണ ഗുരുവിന്‍റെ 170 ാമത് ജയന്തി ഒബിസി മോർച്ചയുടെ നേതൃത്വത്തിൽ ആചരിച്ചു. മാരാർജി ഭവനിൽ നടന്ന പരിപാടിയിൽ പുഷ്പാർച്ചനയും ഗുരുദേവ ദർശനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണവും നടന്നു. ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച ജില്ലാ പ്രസിഡന്‍റ് വിജയൻ വട്ടിപ്രം അധ്യക്ഷത വഹിച്ചു. നേതാക്കളായ അനീഷ് കുമാർ, സ്മിത ജയമോഹൻ, യു.ടി. ജയന്തൻ, ബാബു ഒതയോത്ത്, അനീഷ് ബാബു, മുരളീധരൻ, അജയ് മുരളി തുടങ്ങിയവർ പങ്കെടുത്തു.

ഇരിട്ടി: ഇരിട്ടിയുൾപ്പെടെയുള്ള മലയോര മേഖലയിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിച്ചു. വയനാട് ദുരന്തത്തിന്‍റ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി ലളിതമായാണ് ചടങ്ങുകൾ നടത്തിയത്. ഇരിട്ടി എസ്എൻഡി പി യൂണിയനു കീഴിൽ വരുന്ന എല്ലാ ക്ഷേത്രങ്ങളിലും ഗുരു മന്ദിരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജയന്തി നടത്തി. ഗുരുപൂജ, സമൂഹ പ്രാർഥന എന്നിവയ്ക്ക് ശേഷം വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് നിത്യശാന്തി നേർന്നുകൊണ്ട് കൂട്ട പ്രാർഥന നടത്തി.

ആഘോഷ പരിപാടികൾ ഒഴിവാക്കി പ്രാദേശിക തലങ്ങളിൽ സ്വരൂപിച്ച തുക എസ്എൻഡിപി യോഗം മുഖാന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കുന്നതിനുവേണ്ടി യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

പയ്യന്നൂർ: പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വിദ്യാലയത്തിൽ ശ്രീനാരായണ ഗുരു ജയന്തി സംഗമം സംഘടിപ്പിച്ചു. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്‍റ് ടി.വി. വസുമിത്രൻ അധ്യക്ഷത വഹിച്ചു.നഗരസഭ മുൻ ചെയർമാൻ ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയായിരുന്നു. സ്വാമി സുരേശ്വരാനന്ദ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയികളായ വിദ്യാർഥികൾക്കു പുരസ്കാരങ്ങൾ നൽകി.